നിയമസഭാ തെരെഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർചകളിൽ അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം: (www.kvartha.com 11.03.2021) നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയ ചർചകളിൽ കടുത്ത അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഗ്രൂപ് നിർദേശങ്ങൾ എഐസിസി സർവേ റിപോർട് ചൂണ്ടികാട്ടി ഹൈകമാൻഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതി‍‍ര്‍ന്ന കോൺഗ്രസ് നേതാക്കളുടെ പരാതി. അതേ സമയം സ്ഥിരം മണ്ഡലം മാറി മത്സരിക്കുകയെന്ന ഹൈകമാൻഡ് നിർദേശം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തള്ളി.

നേമവും വട്ടിയൂ‍ര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനാർഥികളെ നിർത്താനായിരുന്നു ഹൈകമാൻഡ് നിർദേശം. ഉമ്മൻ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളും ഉയ‍ര്‍ന്നിരുന്നു. ഹൈകമാൻഡ് നിർദേശത്തിൽ ഉമ്മൻ ചാണ്ടി എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലാവുകയായിരുന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാര്‍ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാമെന്നും മുരളീധരൻ പറഞ്ഞു.

News, Politics, Kerala, Assembly Election, Assembly-Election-2021, Election, State, Thiruvananthapuram, Ramesh Chennithala, Oommen Chandy, Kerala Congress, Congress,


ബിജെപി വെല്ലുവിളി നേരിടാൻ നേമം കൂടാതെ വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർഥി വേണമെന്നാണ് ഹൈകമാൻഡ് നിലപാട്.

സുരക്ഷിത മണ്ഡലം മാറുന്നതിലെ നിലപാട് ഹൈകമാൻഡ് രമേശ് ചെന്നിത്തലയോടും പറഞ്ഞെങ്കിലും അദ്ദേഹവും നിര്‍ദേശം തളളിയതായാണ് സൂചന.

സീറ്റുകളിൽ ഏകദേശ ധാരണയായ സാഹചര്യത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച ചേർന്നേക്കും.

Keywords: News, Politics, Kerala, Assembly Election, Assembly-Election-2021, Election, State, Thiruvananthapuram, Ramesh Chennithala, Oommen Chandy, Kerala Congress, Congress, Assembly elections; Oommen Chandy and Chennithala dissatisfied with candidate selection discussions.  



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?