ഫോടോഗ്രാഫിയിലെ ഓസ്‌കാർ; ഫൈനൽ ലിസ്റ്റിൽ 2 മലയാളികളുടെ ചിത്രവും

ലൻഡൻ: (www.kvartha.com 08.03.2021) ഫോടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന 'വേൾഡ് വൈൽഡ് ‌ലൈഫ് ഫോടോഗ്രാഫർ ഓഫ് ദ ഇയർ' മത്സരത്തിന്‍റെ ഫൈനലിലേക്ക് ഇടംപിടിച്ച്‌ രണ്ട് മലയാളികളുടെ ചിത്രങ്ങളും. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയുടെയും പൊന്നാനി സ്വദേശി അനിൽ പ്രഭാകറുടെ ചിത്രങ്ങളാണ് ഫൈനലിലെത്തിയത്.

മലപ്പുറം സ്വദേശിയായ ശബരി ജാനകിയുടെ രണ്ട് ഫോടോകളാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവുംവലിയ ഫോടോഗ്രാഫി പുരസ്‌കാരമായ 'സാങ്ച്വറി ഏഷ്യ' അവാർഡ് അടക്കം നിരവധി ദേശീയ പുരസ്‌കാരങ്ങൾ ശബരി ജാനകിയെ തേടിയെത്തിയിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിൽ ഉദ്യോഗസ്ഥനായ ശബരി ജാനകി ചിന്നാർ കാട്ടിൽനിന്നു പകർത്തിയ 'പറക്കും അണ്ണാൻ', മുത്തങ്ങയിൽനിന്നു പകർത്തിയ 'ആൽഗേ ബ്ലൂംസ്' എന്നീ ചിത്രങ്ങളാണ് ഫൈനൽ റൗണ്ടിൽ ഇടം പിടിച്ചത്.

News, World, Kerala, Photo, Malayalee, Competition, Oscar, London, Top-Headlines, Final list,

ഇന്തോനേഷ്യയില്‍ സ്ഥിര താമസമാക്കിയ പൊന്നാനി സ്വദേശി അനില്‍ പ്രഭാകറാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിച്ച രണ്ടാമത്തെ ആൾ. ചെളിയിൽ പൂണ്ടുകിടക്കുന്ന മനുഷ്യനെ കൈകൊടുത്ത് സഹായിക്കാൻ ശ്രമിക്കുന്ന ഒറാങ് ഊടാന്‍റെ ചിത്രമാണ് അനില്‍ പ്രഭാകർ എന്ന ഫോടോഗ്രാഫറുടെ ഭാഗ്യത്തിന് വഴിയൊരുക്കിയത്.

ലൻഡൻ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയാണ് എല്ലാവർഷവും മത്സരം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഫലം മാർച് 22-ന് പ്രഖ്യാപിക്കും.

രണ്ട് പേരില്‍ ആര്‍ക്ക് പുരസ്കാരം ലഭിച്ചാലും ഈ പുരസ്കാരത്തിനര്‍ഹരാകുന്ന ആദ്യ മലയാളിയാവും.

Keywords: News, World, Kerala, Photo, Malayalee, Competition, Oscar, London, Top-Headlines, Final list, Oscar in Photography; Two Malayalees in the final list.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?