ഝാര്‍ഖണ്ഡിലുള്ള റിഹാനയുടെ കമ്പനിയില്‍ ബാലവേല നടക്കുന്നു; കര്‍ഷക സമരത്തിനു പിന്തുണയുമായെത്തിയ പോപ് ഗായികയുടെ ബ്രാന്‍ഡിനെതിരെ പരാതിയുമായി എന്‍ജിഒ


റാഞ്ചി: (https://ift.tt/39XOWii) കര്‍ഷക സമരത്തിനു പിന്തുണയുമായെത്തിയ പോപ് ഗായിക റിഹാനയുടെ കമ്പനിയില്‍ ബാലവേല നടക്കുന്നുവെന്ന് പരാതി. റിഹാനയുടെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡിനെതിരെ പരാതിയുമായിഎത്തിയിരുക്കുകയാണ് എന്‍ജിഒ. നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് എന്ന എന്‍ജിഒ ആണ് ഝാര്‍ഖണ്ഡിലുള്ള ഫെന്റി ബ്യൂടി എന്ന കമ്പനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് എന്‍ജിഓയുടെ ആവശ്യം.

നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നല്‍കിയാണ് റിഹാന കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവച്ചത്. കര്‍ഷക സമരത്തെ തുടര്‍ന്ന് ഡെല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയെന്ന വാര്‍ത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്‌സുള്ള റിഹാനയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. 

News, National, India, Jharkhand, Singer, Entertainment, Complaint, Protesters, Farmers, Trending, NGO files complaint accusing Rihanna's brand of 'employing child labour' in Jharkhand


ഇതിനു പിന്നാലെ ആക്ടിവിസ്റ്റ് ഗ്രേറ്റ തുന്‍ബര്‍ഗ്, മുന്‍ പോണ്‍ താരം മിയ ഖലീഫ, അമേരികന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ്, അമേരികന്‍ വ്‌ലോഗര്‍ അലാന്‍ഡ കെര്‍ണി, യൂട്യൂബര്‍ ലിലി സിംഗ് തുടങ്ങിയവര്‍ പിന്നീട് കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ റിഹാനയ്ക്കും ഗ്രെറ്റക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Keywords: News, National, India, Jharkhand, Singer, Entertainment, Complaint, Protesters, Farmers, Trending, NGO files complaint accusing Rihanna's brand of 'employing child labour' in Jharkhand

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?