'ജോലി കിട്ടുമല്ലോ പിന്നെന്തിന് മത്സരിക്കണം'; സമരം ചെയ്യുന്ന ദേശീയ വനിതാ കായിക താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല; പ്രതികാര നടപടിയുമായി സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍


 

തിരുവനന്തപുരം: (https://ift.tt/3kg3c9j) ഖൊ-ഖൊ ദേശീയ വനിതാ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി. സെക്രടറിയേറ്റിന് മുന്നില്‍ 42 ദിവസമായി സമരം ചെയ്യുന്ന ദേശീയ മെഡല്‍ ജേതാവ് എസ്. രമ്യയെയാണ് സെലക്ഷന്‍ നല്‍കാതെ ഒഴിവാക്കിയത്. ജോലി കിട്ടുമല്ലോ, പിന്നെന്തിന് മത്സരിക്കണമെന്ന് ചോദിച്ചുകൊണ്ടാണ് താരത്തെ ടീമില്‍ നിന്നും നിഷേധിച്ചത്.

ഞായറാഴ്ച ആറ്റിങ്ങല്‍ ശ്രീപാദം ഗ്രൗണ്ടില്‍ നടന്ന ഖൊ-ഖൊ ചാമ്പ്യന്‍ഷിപില്‍ രമ്യ പങ്കെടുത്ത ക്ലബ്ബിന് മൂന്നാം സ്ഥാനം കിട്ടിയിരുന്നു. എന്നാല്‍ സംസ്ഥാന ചാമ്പ്യന്‍ഷിപില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമില്‍ രമ്യയുടെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച താരമാണ് ചിറയിന്‍കീഴ് സ്വദേശിയായ രമ്യ. കൂടാതെ 13 വര്‍ഷമായി ദേശീയ മത്സരങ്ങളില്‍ സജീവ സാന്നിധ്യമാണ് രമ്യ.
 
News, Kerala, State, Thiruvananthapuram, Sports, Player, Winner, Strike, Secretariat, Struggling national women's athlete was not considered for the team


35-ാമത് ദേശീയ ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവായിരുന്ന രമ്യ ജോലിയ്ക്കു വേണ്ടി മറ്റ് താരങ്ങള്‍ക്കൊപ്പം സെക്രടറിയേറ്റിന് മുന്നില്‍ സമരം ചെയ്തുവരികയാണ്. സമരം ചെയ്യുകയല്ലേ എന്തായാലും ജോലി കിട്ടും. പിന്നെന്തിനാണ് ഇനി മത്സരിക്കുന്നതെന്ന് സംഘാടകര്‍ ചോദിച്ചതായി രമ്യ പറയുന്നു.

സമരം ചെയ്യുന്ന താരങ്ങളോട് സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ പ്രതികാരം ചെയ്യുകയാണെന്നാണ് താരങ്ങള്‍ പറയുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Keywords: News, Kerala, State, Thiruvananthapuram, Sports, Player, Winner, Strike, Secretariat, Struggling national women's athlete was not considered for the team

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?