അസുഖ ബാധിതനായി സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു


റിയാദ്: (https://ift.tt/2LgDynY) അസുഖ ബാധിതനായി സൗദി അറേബ്യയില്‍ മരിച്ച തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാര്‍ (46)ന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയില്‍ ജോലി ചെയ്തിരുന്ന യുവാവ്  കരള്‍രോഗം മൂര്‍ച്ഛിച്ച് മുബാറസ് ബഞ്ചലവി ആശുപത്രിയില്‍ ജനുവരി ആറിനാണ് മരിച്ചത്. 18 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. നവയുഗം അല്‍അഹ്‌സ കൊളാബിയ യൂനിറ്റ് പ്രസിഡന്റായിരുന്നു.

News, World, Saudi Arabia, Riyadh, Death, Dead Body, Family, Mortal remains of Keralite died in Saudi Arabia bring back to home after one month


നിയമനടപടികള്‍ നടത്താനുള്ള അനുമതിപത്രം നവയുഗം ഹസ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന് ലഭിച്ചിരുന്നു. എന്നാല്‍ സന്തോഷിന്റെ പേരില്‍ മുമ്പുണ്ടായിരുന്ന ചില കേസുകള്‍ കാരണം നിയമ തടസ്സം നേരിടുകയായിരുന്നു. തുടര്‍ന്ന് ഷാജി മതിലകം, ഉണ്ണി മാധവം, ലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ നിരന്തര പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് നിയമക്കുരുക്കുകള്‍ അഴിച്ച്, നടപടികള്‍ പൂര്‍ത്തിയാക്കാനായത്. സുശീല്‍ കുമാര്‍, സിയാദ് പള്ളിമുക്ക്, അന്‍സാരി, ഷാജി, നൗഷാദ്, ഉദയന്‍, രമണന്‍ നെല്ലിക്കോട് എന്നിവര്‍ സഹായിച്ചു. തിങ്കളാഴ്ച്ചയാണ് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായി നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്.

ഹസയിലെ സാമൂഹിക പ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു സന്തോഷ്. കവിതയാണ് ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു മകനും മകളും ഉണ്ട്.

Keywords: News, World, Saudi Arabia, Riyadh, Death, Dead Body, Family, Mortal remains of Keralite died in Saudi Arabia bring back to home after one month

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?