14 വർഷമായി ലോടെറി വിൽപന നടത്തിയ യുവതിക്ക് ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം

കാക്കനാട്: (www.kvartha.com 01.03.2021) 14 വർഷങ്ങളായി ലോടെറി വിൽപന നടത്തിയ യുവതിയെ തേടി ഒടുവിൽ ഭാഗ്യമെത്തി. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോടെറിയിലൂടെ യുവതിക്ക് ലഭിച്ചത് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. എറണാകുളം കാക്കനാട് സ്വദേശിനിയായ താരയ്ക്കാണ് ഈ ഭാഗ്യം കടാക്ഷിച്ചത്. ഇടപ്പള്ളിയിലെ തിരുപ്പതി ലകി സെന്‍റര്‍ ഉടമയാണ് താര.

14 വർഷമായി ലോടെറി ടികെറ്റ് വിൽക്കുന്നണ്ടെങ്കിലും താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യമായാണ്. വില്‍ക്കാതെ ബാക്കിവന്ന ടികെറ്റുകളില്‍ ഒന്നായ പിപി 572677 നമ്പർ ഭാഗ്യക്കുറി ടികെറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷംരൂപ ലഭിച്ചത്. പാലാരിവട്ടത്ത് ഭര്‍ത്താവ് മുകുന്ദനൊപ്പം ഭാഗ്യക്കുറി വില്‍പന നടത്തുകയായിരുന്നു താര.

News, Kerala, State, Ernakulam, Kochi, Lottery Seller, Lottery, Ticket, Woman, Selling lottery tickets, 14 years,

ചെറുതും വലുതമായി നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ടെകിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ് താരയ്‍ക്ക് ലഭിക്കുന്നത്. മുകുന്ദനും താരയും ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്‍പന ആരംഭിച്ചത്.

വീടിന്‍റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് താരയുടെ ആഗ്രഹം. ഭാഗ്യക്കുറി വിൽപന രംഗത്ത് കൂടുതൽ ശക്തമായി തുടരാൻ തന്നെയാണ് താരയുടെ തീരുമാനം. സമ്മാനാര്‍ഹമായ ടികെറ്റ് താരയും മുകുന്ദനും ചേർന്നു ബാങ്കിനു കൈമാറി.

Keywords: News, Kerala, State, Ernakulam, Kochi, Lottery Seller, Lottery, Ticket, Woman, Selling lottery tickets, 14 years, The girl who has been selling lottery tickets for 14 years is finally getting the attention of the goddess of fortune.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?