സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കില്ല; തുടര്‍നടപടികള്‍ക്കായി തിയറ്റര്‍ ഉടമകളുടെ ഫിയോക് യോഗം


തിരുവനന്തപുരം: (https://ift.tt/2MCuoTj) തിയറ്ററുകള്‍ തുറക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയെങ്കിലും മാസങ്ങള്‍ക്ക് ശേഷവും  സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കില്ല. തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോകിന്റെ യോഗം രാവിലെ പതിനൊന്നിന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. 

വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍കാരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമാണ് സംഘടന കുറ്റപ്പെടുത്തുന്നത്.

News, Kerala, State, Thiruvananthapuram, Theater, Meeting, Technology, Business, Finance, Theaters in the state will not open; Fioc meeting to discuss next steps


വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തിയറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്. പകുതി കാണികളെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കാവൂ എന്ന സര്‍കാര്‍ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ജനുവരി 6ന് ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Theater, Meeting, Technology, Business, Finance, Theaters in the state will not open; Fioc meeting to discuss next steps

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?