ഉത്തര കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്ലീപ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: (www.kvartha.com 13.12.2020) ഉത്തര കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസിൽ മള്‍ട്ടിഡിസിപ്ലിനറി സ്ലീപ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ശരീരത്തിന്റെ സന്തുലനാവസ്ഥയെ ഏറ്റവും കൂടുതല്‍ തകിടം മറിക്കുന്ന രണ്ട് അവസ്ഥകളാണ് ഉറക്കമില്ലായ്മയും അമിതമായ ഉറക്കവും. അതീവ ഗൗരവതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ അവസ്ഥകളെ ശാസ്ത്രീയമായി സമീപിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ നൂതനമായ ശൈലികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഏകോപനത്തോടെ ഉറക്ക നഷ്ടത്തിനും അമിത ഉറക്കത്തിനുമെല്ലാം കാരണമാകുന്ന അവസ്ഥകളെ കൃത്യമായി തിരിച്ചറിഞ്ഞ്, മരുന്ന് ഉപയോഗിച്ചും അല്ലാതെയുമുള്ള ചികിത്സകളിലൂടെ അതിജീവിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ് ക്ലിനിക് എന്ന ആശയമാണ് ഇതില്‍ പ്രധാനപ്പെട്ടത്.

ന്യൂറോളജിസ്റ്റ്, പള്‍മനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈകോളജിസ്റ്റ്, ഡയറ്റീഷ്യന്‍, ഫിസിയോതെറാപിസ്റ്റ് എന്നിവരുടെ സംയുക്തമായ ടീമാണ് മള്‍ട്ടി ഡിസിപ്ലിനിറി സ്ലീപ് ക്ലിനികിന് നേതൃത്വം വഹിക്കുന്നത്. 

Sleep Clinic Aster Mims

പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റ് ഡോ. പവിത്രന്‍ ക്ലിനികിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ പിന്നണി ഗായിക സിന്ധു പ്രേംകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡോ. സച്ചിന്‍ സുരേഷ് ബാബു സ്ലീപ്പ് ക്ലിനികിന്റെ സവിശേഷതകളെക്കുറിച്ച് സംസാരിച്ചു. ഡോ. നൗഫല്‍ ബശീര്‍, ഡോ. അനൂപ് എം പി, ഡോ. ബിജു സണ്ണി, ഡോ. ചന്ദ്രമുഖി, ഡോ. പ്രവിത എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു.

Keywords: Kerala, News, Kozhikode, Hospital, Doctor, Treatment, Top-Headlines, Inauguration, Aster Mims, Sindhu Premkumar, Dr Pavithran, Neurology, For the first time in North Kerala, a sleep clinic has been set up at Aster Mims, Kozhikode.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?