കെ എസ് എഫ് ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ സിപിഎമ്മില്‍ കലഹം രൂക്ഷം; റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: (www.kvartha.com 29.11.2020) കെ എസ് എഫ് ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു പിന്നാലെ സിപിഎമ്മില്‍ കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന വിജിലന്‍സ്, റെയ്ഡ് നടത്തിയതില്‍ പല നേതാക്കള്‍ക്കും അഭിപ്രായഭിന്നതയുണ്ട്. റെയ്ഡ് നടത്തിയവര്‍ക്ക് വട്ടാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. പിന്നാലെ റെയ്ഡിനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. 

റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ആരാണ് പരാതിക്കാരെന്ന് വെളിപ്പെടുത്തണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്. പ്രത്യാഘാതം എന്താണെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചില്ല. സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ് ലക്ഷ്യം. വിജിലന്‍സിനെ അവര്‍ ആയുധമാക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു.Anathalavattom Anandan on KSFE vigilance raid, Thiruvananthapuram, News, Politics, Vigilance-Raid, Criticism, CPM, Chief Minister, Pinarayi vijayan, Election, Kerala
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് റെയ്ഡ് നടത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. റെയ്ഡില്‍ നിരവധി ക്രമക്കേടുകളും കണ്ടെത്തി. അതേ സമയം മുഖ്യമന്ത്രിക്കാണോ വട്ടെന്ന് തോമസ് ഐസക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം വന്‍ അഴിമതിയാണ് കെഎസ്എഫ്ഇയില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Keywords: Anathalavattom Anandan on KSFE vigilance raid, Thiruvananthapuram, News, Politics, Vigilance-Raid, Criticism, CPM, Chief Minister, Pinarayi vijayan, Election, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?