യു പിയിലെ കൂട്ട ബലാത്സംഗ കൊല; ബി ജെ പി ദലിത് എം എൽ എ ഇടപെട്ട് ഒത്തുതീർക്കുന്നു; വീടും ജോലിയും നഷ്ട പരിഹാരം
ലക്നോ: (www.kvartha.com 03.10.2020) ഹഥ് രസി കൂട്ട ബലാത്സംഗവും കൊലപാതകവും സൃഷ്ടിച്ച കോളിളക്കം അവസാനിപ്പിക്കാൻ യു പി സർക്കാറും ബി ജെ പിയും നടപടിയാരംഭിച്ചു. ബൽറാംപൂർ മണ്ഡലത്തിൽ നിന്നുള്ള പട്ടിക ജാതിക്കാരനായ ബി ജെ പി എം എൽ എ പൽതുറാം വെള്ളിയാഴ്ച മരിച്ച യുവതിയുടെ ബന്ധുക്കളെ സന്ദർശിച്ച് ഓഫറുകൾ നൽകി. ആ ഗ്രാമത്തിലേക്ക് മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരും കടക്കുന്നത് പി എ സി സേന തടയുകയും ആ ഗ്രാമത്തെ സീൽ വെക്കുകയും ചെയ്താണ് എം എൽ എയേയും ബന്ധപ്പെട്ടവരേയും മാത്രം ഇരയുടെ വീട്ടിലേക്ക് പോവാൻ അധികൃതർ അനുവദിച്ചത്. പുറത്തേക്ക് ബന്ധപ്പെടാതിരിക്കാൻ യുവതിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ പൊലീസ് വാങ്ങിവെച്ചിരുന്നു.
ബലാത്സംഗം ചെയ്ത് കൊന്ന യുവതിയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി, വീടുണ്ടാക്കാൻ സ്ഥലം, എട്ട് ലക്ഷം രൂപ എന്നിവ ലഭ്യമാക്കാം എന്നാണ് എം എൽ എ കുടുംബാംഗങ്ങളോട് പറഞ്ഞെത്.
Keywords: National, News, Uthar Pradesh, Molestation, Death, Case, Trending, Strike, MLA, BJP, Police, Molestation murder in UP; BJP Dalit MLA compromises; Home and work compensation.
Powered by Info News For You

Comments
Post a Comment