ഞരമ്പ് രോഗത്തിന് പുതിയ 'മരുന്നു'മായി മൂന്നു സ്ത്രീകള്‍; ആദ്യപടിയായി ചുട്ടപെട, കരിഓയില്‍ പ്രയോഗം, മാപ്പുപറയിക്കല്‍; രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും; ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: (www.kvartha.com 27.09.2020) ഞരമ്പ് രോഗത്തിന് പുതിയ 'മരുന്നു' മായി മൂന്നു സ്ത്രീകള്‍. ആദ്യപടിയായി ചുട്ടപെട, കരിഓയില്‍ പ്രയോഗം, മാപ്പുപറയിക്കല്‍ എന്നിങ്ങനെയാണ് ചികിത്സാമുറകള്‍. തുടര്‍ന്ന് രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും.
ആര്‍ട്ടിസ്റ്റ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണിവ. 

കഴിഞ്ഞദിവസം യൂട്യൂബിലെ വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിനെ ചോദ്യം ചെയ്യാനെത്തിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും യൂട്യൂബര്‍ തിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായര്‍ക്കെതിരെ നടത്തിയ മര്‍ദന മുറയെ കുറിച്ചാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്കിലൂടെ പരാമര്‍ശിക്കുന്നത്. 



പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍.
------------------------------------ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍ ,
രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം .അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും.

അതേസമയം സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?

നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങള്‍.



Keywords: Joy Mathew's facebook post about feminism, Kochi,News,Facebook Post,Trending,Controversy,Kerala,Cinema.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?