ബേവിഞ്ചയിലെ വെടിവെപ്പു കേസ് ഭീകര വിരുദ്ധ സ്‌ക്വാഡിന് കൈമാറി

കാസര്‍കോട്: (www.kasargodvartha.com 15.08.2020) ബേവിഞ്ചയില്‍ കരാറുകാരന്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയ കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് (എ ടി എസ്) കൈമാറി. അധോലോക നായകന്‍ രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച കേസ് എ ടി എസിന് കൈമാറിയത്. 

2010 ജൂണ്‍ 26നാണ് കരാറുകാരനായ ബേവിഞ്ചയിലെ എം ടി മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ ആദ്യം വെടിവെപ്പ് നടന്നത്. 2013 ജൂലൈ 18ന് വീണ്ടും വെടിവെപ്പുണ്ടായി. ബംഗളൂരു ജയിലില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് ലഭിച്ച സൂചനകള്‍.

കാസര്‍കോട് സ്വദേശി ഷഹനാസ് ഹംസ അധോലോകസംഘത്തിന്റെ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കരാറുകാരന്റെ വീടിനുനേരേയുള്ള വെടിവെപ്പിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കരാറുകാരനോട് 50 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നല്‍കാത്തതാണ് വെടിവെപ്പിന് കാരണമായതെന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ച പ്രാഥമിക വിവരങ്ങള്‍. ഇതിനിടയിലാണ് രവിപൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

Keywords: Kasaragod, Kerala, News, Bevinja, firing Case, Bevinja firing case handed over to Anti-Terrorism Squad



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?