വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലാപം: പൊലീസ് വെടിവയ്പ്പില്‍ രണ്ടു മരണം, 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു



ബംഗളൂരു: (www.kvartha.com 12.08.2020) ബംഗളൂരുവിലെ കെജി ഹാലിയില്‍ വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലാപം. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിക്കുകയും 60 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടം പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങളെ കത്തിക്കുകയും ചെയ്തു. പുളികേശിനഗര്‍ എംഎല്‍എയും കോണ്‍ഗ്രസ് അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവാണ് കലാപത്തിന് കാരണമായ വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചത്. 

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാവല്‍ ബൈരാസന്ദ്രയിലെ എംഎല്‍യുടെ വീടിന് നേരെ കല്ലെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കം. അതേസമയം സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരു നഗര പരിധിയില്‍ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെ ജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. 

Bangalore, News, National, Police, Death, Post, Injured, 2 dead, 60 cops injured after mob vandalises Congress MLA's house over communal FB post

സംഭവത്തില്‍ എം എല്‍ എയുടെ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി വിദ്വേഷപരാമര്‍ശം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കൂടുതല്‍ പൊലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Keywords: Bangalore, News, National, Police, Death, Post, Injured, 2 dead, 60 cops injured after mob vandalises Congress MLA's house over communal FB post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?