മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെയും കള്ളക്കടത്ത് അധോലോക മാഫിയാസംഘത്തിന്റെയും കേന്ദ്രമായി മാറി: പി കെ കൃഷ്ണദാസ്

തലശേരി: (www.kvartha.com 08.07.2020) സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെയും കള്ളക്കടത്ത് അധോലോക മാഫിയാസംഘത്തിന്റെയും കേന്ദ്രമായി മാറിയെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള ധാര്‍മികത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി മാറുകയെന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്ത മുഖ്യപ്രതി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഓഫീസില്‍ താക്കോല്‍ സ്ഥാനത്താണ് ഇരിക്കുന്നത്. അവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്.

രാഷ്ട്രസുരക്ഷയെയാണ് ഈ ബന്ധം ബാധിക്കുന്നത്. പ്രതിക്ക് സിപിഎം സംസ്ഥാന നേതൃത്വവുമായുള്ള ബന്ധവും പരിശോധിക്കണം. സാമ്പത്തിക സമാഹരണത്തിനായി മുഖ്യമന്ത്രി വിദേശത്ത് യാത്രചെയ്തപ്പോള്‍ പോലും സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി കൂടെയുണ്ടായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും വിശ്വസ്തരെയാണ് കൂടെ കൊണ്ടുപോവുക. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വസ്തരായിട്ടുള്ളത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇവര്‍ക്ക് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു മുന്‍ കേന്ദ്രമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Thalassery, News, Kerala, Politics, CM, Chief Minister, Press meet, Pinarayi vijayan, BJP, CPM, Case, Gold, Smuggling, Gold smuggling case: P K Krishnadas criticises CM and CPM

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്താതിരിക്കാനാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സംരക്ഷിക്കുന്നത് സമീപകാലത്ത് ഐടി മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലൂടെ കോടികളുടെ കോഴ കൈപ്പറ്റിയതു കൊണ്ടാണ്. ഇതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹായം ലഭിച്ചിട്ടുണ്ട്. എസ്എന്‍സി ലാവ്ലിന്‍ പോലെ മുഖ്യമന്ത്രിക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നതില്‍ സംശയമില്ലെന്നും കൃഷ്ണദാസ്പറഞ്ഞു.

Keywords: Thalassery, News, Kerala, Politics, CM, Chief Minister, Press meet, Pinarayi vijayan, BJP, CPM, Case, Gold, Smuggling, Gold smuggling case: P K Krishnadas criticises CM and CPM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?