യതീംഖാന കുട്ടിക്കടത്തിന് തെളിവില്ല: സിബിഐയ്ക്ക് പിന്നാലെ കേസ് അവസാനിപ്പിച്ച് സിജെഎം കോടതി

 
കേരളം (www.evisionnews.co): കേരളത്തില്‍ വിവാദമായ യതീംഖാന കുട്ടിക്കടത്ത് കേസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസിലെ മുഴുവന്‍ നടപടിയും അവസാനിപ്പിച്ചത്. സിബിഐ ഡല്‍ഹി യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെളിവില്ലെന്ന കാരണത്താല്‍ സിബിഐ നേരത്തെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആറുവര്‍ഷമായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷമാണ് മുക്കം, വെട്ടത്തൂര്‍ യതീംഖാനകള്‍ക്കെതിരെയും മറ്റുമുള്ള ക്രിമിനല്‍ നടപടികള്‍ക്കാണ് തല്‍ക്കാലം അവസാനമായത്.

2014ലാണ് ബിഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യതീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിന് 455 കുട്ടികള്‍ വന്നത്. എന്നാല്‍ കുട്ടികളെ കടത്തിക്കൊണ്ടുവന്ന എന്നതാണെന്ന് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും ഒരുവിഭാഗം ഉദ്യോഗസ്ഥരും പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാലക്കാട് റെയില്‍വേ പോലീസ് യതീംഖാനകള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിനുശേഷം ഹൈകോടതി അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?