കോവിഡ് ബാധിച്ച് കാസര്‍കോട്ട് രണ്ടാമത്തെ മരണം; പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 48 കാരി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.07.2020) കോവിഡ് ബാധിച്ച് കാസര്‍കോട്ട് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട്  മുനിസിപ്പൽ പരിധിയിലെ 48 കാരി മരിച്ചു. ടി.എസ്.ഷാഫിയുടെ ഭാര്യ ഖൈറുന്നീസ (48) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

അഞ്ച് ദിവസം മുമ്പ് പനി ബാധിച്ച ഖൈറുന്നീസയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ പരിശോധന നടത്തിയപ്പോള്‍ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. നില ഗുരുതരമായതിനാല്‍  പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.

ഇവരുടെ മകന്‍ പഴയ ബസ്റ്റാന്റിലെ കടയില്‍ ജോലി ചെയ്തു വരികയാണ്. കട തുറക്കുകയും അടക്കുകയും ചെയ്ത് വന്നിരുന്നത് ഇവരുടെ മകനാണ്. സമീപത്തെ മൊബൈല്‍ കടയിലാന്ന് താക്കോല്‍ സൂക്ഷിക്കാനേല്‍പ്പിച്ചു വന്നിരുന്നത്. മകന്‍ വഴിയാകാം ഖൈറുന്നീസയ്ക്ക് കോവിഡ് ബാധിച്ചതെന്ന സംശയത്തെ തുടര്‍ന്ന് മകന്റെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും പുറത്ത് പോകാറുള്ള മകന്റെ സ്രവപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഉറവിടം വ്യക്തമാകുകയുള്ളു. 

മക്കള്‍: തസ്‌നീമ, തഷ്രീഫ, തഹസീല്‍, ശമീം. മരുമക്കള്‍: മുനീര്‍, അനീസ്. സഹോദരങ്ങള്‍: മുനീര്‍, പരേതരായ ഹമീദ്, നാസര്‍. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

Thiruvananthapuram, news, Kerala, COVID-19, Trending, Death, hospital, Treatment, Medical College, One more covid death in Kasargod

Keywords: Thiruvananthapuram, news, Kerala, COVID-19, Trending, Death, hospital, Treatment, Medical College, One more COVID death in Kasargod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?