പടക്കം നിറച്ച കൈതച്ചക്ക കഴിച്ച് ആന ചരിഞ്ഞ സംഭവം; ഖേദം പ്രകടിപ്പിച്ച് പ്രമുഖര്‍ രംഗത്ത്; വിശദീകരണം തേടി കേന്ദ്രവും

പാലക്കാട്: (www.kvartha.com 04.06.2020) പടക്കം നിറച്ച കൈതച്ചക്ക കഴിച്ച് ഗര്‍ഭണിയായ ആന ചരിഞ്ഞ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്  പ്രമുഖര്‍ രംഗത്ത്. സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്രവും രംഗത്ത് വന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ് ഏതാനും ദിവസങ്ങള്‍ മുമ്പ് സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞത്. കാട്ടുപന്നിക്ക് കെണിയായി വെച്ച കൈതച്ചക്ക ആന ഭക്ഷിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.  കൈതച്ചക്കയ്ക്കകത്ത് നിറച്ചിരുന്ന സ്ഫോടകവസ്തു ആനയുടെ വായില്‍ വെച്ച് പൊട്ടുകയും ആയുടെ വായും നാക്കും വളരെ സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു.


വേദന സഹിക്കാന്‍ വയ്യാതായ ആന അല്‍പം ആശ്വാസം കിട്ടാനായി വെള്ളത്തില്‍ വായ മുക്കിവെക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ. ഡേവിഡ് എബ്രഹാം വ്യക്തമായി. പോസ്റ്റ്മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.


എന്നാല്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പല പ്രമുഖരും രംഗത്ത് വന്നു. ഈ പ്രവൃത്തികളിൽ  ശക്തമായി അപലപിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്ന് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റ്ന്‍ കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത് കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറുകയും ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യാം എന്നാണ്.


കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Keywords: Kerala, News, Palakkad, Elephant, Death, Case, Central Government, Forest, department, Nivin Pauly, Virat Kohli, Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?