ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പേര് 'ഹിന്ദുസ്ഥാന്‍' ആകുമൊ? ഡെല്‍ഹി സ്വദേശി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയില്‍


ന്യൂഡെല്‍ഹി: (https://ift.tt/2XQgm2e) രാജ്യത്തിന്റെ പേര് 'ഇന്ത്യ' മാറ്റി 'ഭാരതം' എന്നാക്കി മാറ്റണം എന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡെല്‍ഹി സ്വദേശിയാണ് രാജ്യത്തിന്റെ പേര് മാറ്റി 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാന്‍'എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യം.

News, National, India, New Delhi, Supreme Court of India, Judiciary, Article, Name, 'Country Name' should be changed 'India' to 'bharatham'; The petition is in the Supreme Court Today

ഇന്ത്യ എന്ന പേര് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 'നമ്മുടെ രാജ്യത്തിന്റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍' ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 'ഇന്ത്യ' എന്ന് രാജ്യത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 'ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്നതാണ് ആര്‍ട്ടിക്കിള്‍ 1. ഇത് 'ഭാരതം/ഹിന്ദുസ്ഥാന്‍ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും' എന്ന് മാറ്റണമെന്നാണ് ഹര്‍ജി.

Keywords: News, National, India, New Delhi, Supreme Court of India, Judiciary, Article, Name, 'Country Name' should be changed 'India' to 'bharatham'; The petition is in the Supreme Court Today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?