കോവിഡ് പ്രതിരോധത്തില്‍ വീണ്ടും പ്രതീക്ഷ; മരണ നിരക്ക് കുറയ്ക്കുന്ന മരുന്ന് കണ്ടെത്തിയെന്ന് ബ്രിട്ടന്‍
ലണ്ടന്‍: (www.kvartha.com 17.06.2020) കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കോവിഡ് മരണം കുറയ്ക്കുന്ന മരുന്ന് കണ്ടെത്തിയാതായി ബ്രിട്ടീഷ് ഗവേഷകർ അവകാശപ്പെട്ടു. ഡെക്‌സാമെത്തസോണ്‍ (Dexamethasone) എന്ന മരുന്ന് കോവിഡ് മരണം കുറയ്ക്കുമെന്നും രോഗം ഭേദമാകാന്‍ സഹായകമായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല ഈ മരുന്ന് എല്ലായിടത്തും സുലഭമായി ലഭിക്കുന്നുവെന്നതും വിലകുറവാണ് എന്നതും ഏറെ പ്രതീക്ഷ നല്‍കുന്നു.
വെന്റിലേറ്ററുകളിലെ രോഗികള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ മരണ സാധ്യത മൂന്നിലൊന്നായി കുറയുന്നുവെന്നും ഓക്‌സിജന്‍ നല്‍കേണ്ടി വന്നവര്‍ക്ക് മരണ നിരക്ക് അഞ്ചിലൊന്നായി കുറയുന്നുവെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ തന്നെ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ യുകെയിലെ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രേയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഈ മരുന്ന് ലോകമെമ്പാടുമുള്ള കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു.
Keywords: World, News, COVID-19, Corona, Lockdown, Death, Researchers, Found, Treatment, Britain, University, Corona virus: Dexamethasone proves first life-saving drug.
Powered by Info News For You

Comments
Post a Comment