ഹൈഡ്രോക്സിക്ലോറോക്വിന്‍ ഫലപ്രദം; കൊവിഡ് രോഗ ബാധ തടയുന്നതിനായി മരുന്ന് ഉപയോഗം വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍; പ്രതിരോധ ചികിത്സയുടെ ഭാഗമായി ആദ്യം അര്‍ദ്ധസൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കാന്‍ നിര്‍ദേശം

ന്യൂഡെല്‍ഹി: (https://ift.tt/36qYdf3) ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഉപയോഗം കൊവിഡ് -19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തി. ഇതിനാല്‍ കൊവിഡ് രോഗ ബാധ തടയുന്നതിനായി എച്ച്‌സിക്യു മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം വെള്ളിയാഴ്ച ഐസിഎംആര്‍ പുറത്തിറക്കി.

മാര്‍ച്ചില്‍ എച്ച്‌സിക്യു ഉപയോഗിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കൊറോണക്കെതിരേ മരുന്ന് പ്രവര്‍ത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു മേഖലയില്‍ കൂടുതല്‍ പഠനം ഐസിഎംആര്‍ നടത്തിയത്.

News, National, India, Health, Drugs, COVID19, Treatment, Police, Soldiers, ICMR finds hydroxychloroquine effective in preventing coronavirus

കൊവിഡ് ബാധ തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിന്യസിച്ചിരിക്കുന്ന നിരീക്ഷണ തൊഴിലാളികള്‍, കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊവിഡിനെതിരേയുള്ള മുന്നണിപ്പോരാളികള്‍, കൊവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി എച്ച്‌സിക്യു ഗുളികകള്‍ നല്‍കാന്‍ നിര്‍ദേശിക്കുന്നുണ്ട്.

ന്യൂഡെല്‍ഹിയിലെ പേരുകള്‍ വെളിപ്പെടുത്താത മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. ഈ പഠന പ്രകാരം എച്ച്‌സിക്യു മരുന്നുപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ മരുന്നുപയോഗിക്കാത്തവരെ അപേക്ഷിച്ച് സാര്‍സ് കോവ് 2 വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് തിരിച്ചറിഞ്ഞു. എച്ച്‌സിക്യു വൈറല്‍ ലോഡ് കുറയ്ക്കുന്നതായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്നും ഐസിഎംആര്‍ പറയുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനവും പ്രതീക്ഷ ഉളവാക്കുന്നതായിരുന്നു. എയിംസിലെ 334 ആരോഗ്യ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്. ഈ പഠന പ്രകാരം ശരാശരി ആറാഴ്ച എച്ച്‌സിക്യു മരുന്ന് ഉപയോഗിച്ച 248 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ അണുബാധ സാധ്യത കുറവായിരുന്നു.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, കൊവിഡ് ഇതര ആശുപത്രികളിലോ കോവിഡ് ഇതര ബ്ലോക്കുകളിലോ ജോലി ചെയ്യുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 'പ്രോഫിലാക്‌സിസ്' അല്ലെങ്കില്‍ പ്രിവന്റീവ് തെറാപ്പി ആയി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എട്ടാഴ്ച തന്നെയായിരിക്കും ഡോസേജ് കാലാവധി. ഈ കാലാവധി കഴിഞ്ഞ് മരുന്ന് നല്‍കാമെങ്കിലും കനത്ത നിരീക്ഷണത്തിലേ അതിനു മുതിരാവുവെന്നും നിര്‍ദേശത്തില്‍ പറയുന്നു. വയറുവേദന, മനംപിരട്ടല്‍, ഹൃദയ സംബന്ധമായ ചെറിയ വ്യതിയാനങ്ങള്‍ എന്നിവയാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളായി കാണുന്നത്. പക്ഷെ ഇവയെല്ലാം ചെറിയ അളവിലേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കാണിക്കുകയാണെങ്കില്‍ മരുന്നുപയോഗം ഉടന്‍ നിര്‍ത്തേണ്ടതാണെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്.

Keywords: News, National, India, Health, Drugs, COVID19, Treatment, Police, Soldiers, ICMR finds hydroxychloroquine effective in preventing coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?