കാസര്‍കോട് പോസിറ്റീവ് കേസുകള്‍ കൂടുന്നു: സമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വകുപ്പ്


കാസര്‍കോട് (www.evisionnews.co): പോസിറ്റീവ് കേസുകളുടെ വര്‍ധനവ് ഗൗരവത്തോടെ കാണണമെന്നും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സമൂഹിക വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് പറഞ്ഞു. 

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ വരവോടു കൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇക്കാലയളവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 4976 പേരുമാണ് ജില്ലയിലേക്ക് എത്തിയത്. ഏറ്റവും കൂടുതല്‍ രോഗികളും മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയില്‍ നിന്നും ഇനിയും ധാരാളം ആളുകള്‍ നമ്മുടെ ജില്ലയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്. 

മൂന്നാംഘട്ട വ്യാപനത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 81 രോഗികളില്‍ 57 പേരും കോവിഡ് ഏറെ ബാധിച്ച മഹാരാഷ്ട്രയില്‍ നിന്നാണ്. മറ്റു ഇതര സംസ്ഥാനങ്ങള്‍ ആയ കര്‍ണാടകയില്‍ നിന്നും വന്ന ഒരാള്‍ക്കും തമിഴ് നാട്ടില്‍ നിന്നും വന്ന രണ്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് എട്ടുപേര്‍ക്കാണ്.  
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. വീടുകളില്‍ 3065 പേരും ആസ്പത്രികളില്‍ 551 പേരുമുള്‍പ്പെടെ ജില്ലയില്‍ 3616 പേരാണ് നിരീക്ഷണത്തിലുള്ളത്. 407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ മാത്രം പുതിയതായി 39 പേരെ സ്ഥാപന നീരിക്ഷണത്തിലാക്കി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?