നേരിയ ആശാ കിരണം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കാര്‍ഷിക വിളകള്‍ കടത്താന്‍ കേന്ദ്ര അനുമതി


മട്ടന്നൂര്‍: (www.kvartha.com 05.05.2020) സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തിന് ആശ്വാസ കിരണം. വിമാനത്താവളത്തിലൂടെയുള്ള ചരക്കുകടത്ത് യാഥാര്‍ത്ഥ്യമാകുന്നതിലെ വലിയൊരു നാഴികക്കല്ലാണ് കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചതോടെ കൈവന്നിരിക്കുന്നത്. കാര്‍ഷിക വിളകളുടെ കയറ്റിറക്കുമതിക്കുള്ള അനുമതിയാണ് കഴിഞ്ഞ ദിവസം ലഭ്യമായത്. കസ്റ്റംസ് ക്ലിയറന്‍സാണ് അടുത്ത കടമ്പ. ഇതുകൂടി ലഭിച്ചാല്‍ പഴങ്ങളും പച്ചക്കറികളും തൈകളും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യാം.

വിപുലമായ കാര്‍ഗോ സമുച്ചയം പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും കൃഷി മന്ത്രാലയത്തിന്റെയും കസ്റ്റംസ് വകുപ്പിന്റെയും അനുമതി ലഭിക്കാത്തതിനാല്‍ കയറ്റുമതി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കൊവിഡ് വ്യാപനവും ലോക് ഡൗണും വന്നത്.കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്യുമ്പോള്‍ തന്നെയുള്ള വലിയൊരു സ്വപ്നമാണ് ചരക്കുകടത്ത്. വിമാനത്താവളത്തിന്റെ സാമ്പത്തിക നിലകൂടി ഭദ്രമാക്കുന്ന ഘടകമാണിത്.

കസ്റ്റംസ് ക്ലിയറന്‍സും ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. അതുകൂടി ലഭിച്ചാല്‍ മാത്രമേ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാവൂ. അതേസമയം, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കാര്‍ഷിക വിഭവങ്ങള്‍ അയക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Mattannur, News, Kerala, Airport, Import, Export, Agricultural crops, Permit, Central government, Kannur Airport, Central permit importing agricultural crops from Kannur Airport

Keywords: Mattannur, News, Kerala, Airport, Import, Export, Agricultural crops, Permit, Central government, Kannur Airport, Central permit importing agricultural crops from Kannur Airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?