ആറുദിവസത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നതായി ആരോപണം

തിരുവനന്തപുരം: (https://ift.tt/2WtjmSv) ആറുദിവസത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നതായി ആരോപണം. ലോക് ഡൗണ്‍ കാലത്ത് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറയ്ക്കണമെന്ന് ധനവകുപ്പ് മേധാവിക്ക് പൊതുഭരണസെക്രട്ടറി ശുപാര്‍ശ നല്‍കിയതോടെയാണ് ആരോപണമുയര്‍ന്നത്. എന്നാല്‍, ജീവനക്കാരുടെ പ്രതിഷേധം കാരണം ശുപാര്‍ശ നടപ്പാക്കാനിടയില്ല.

News, Kerala, Thiruvananthapuram, Government-employees, Salary, Lockdown, Recommended to reduce salaries of secretaries who do not work at home

ലോക് ഡൗണ്‍ കാലത്ത് സെക്രട്ടേറിയറ്റില്‍ ഗ്രൂപ്പ് എ, ബി വിഭാഗം ജീവനക്കാരില്‍ 50 ശതമാനവും മറ്റുദ്യോഗസ്ഥരുടെ 33 ശതമാനവും ജോലിക്ക് ഹാജരാകണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. മറ്റുള്ളവര്‍ക്ക് ഇ-ഓഫീസ് എന്ന പോര്‍ട്ടലിലൂടെ വീട്ടിലിരുന്ന് ജോലിചെയ്യാമായിരുന്നു. ഇ-ഓഫീസില്‍ ലോഗിന്‍ ചെയ്താല്‍ വീട്ടിലിരുന്ന് ജോലിചെയ്തതായി കണക്കാക്കാം. എത്ര ഫയല്‍ നോക്കിയെന്നും മനസ്സിലാക്കാം. അങ്ങനെ ലോഗിന്‍ ചെയ്യാത്ത ദിനങ്ങള്‍ക്ക് ശമ്പളം കുറയ്ക്കാനാണ് പൊതുഭരണസെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ നിര്‍ദേശിച്ചത്.

ഗതാഗതസൗകര്യം ഇല്ലാത്തതുകൊണ്ടാണ് ജോലിക്കെത്താന്‍ കഴിയാതിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ഇ-ഓഫീസില്‍ ലോഗിന്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവരുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം ഇപ്പോള്‍ പിടിക്കുന്നുണ്ട്. അതിനുപുറമേ ശമ്പളം പിടിക്കാന്‍ വേറെയും മാര്‍ഗങ്ങള്‍ തേടുന്നൂവെന്നാണ് ജീവനക്കാരുടെ ആരോപണം. ഈ നീക്കത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി.

Keywords: News, Kerala, Thiruvananthapuram, Government-employees, Salary, Lockdown, Recommended to reduce salaries of secretaries who do not work at home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?