കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ഇരുട്ടടി; സര്‍ക്കാറിന്റെ മൊറട്ടോറിയം കടലാസില്‍ മാത്രം, ലക്ഷത്തിനു 4,000 രൂപ പലിശ കൊടുക്കേണ്ടിടത്ത് ബാങ്കുകള്‍ വാങ്ങുന്നത് എട്ടായിരം, കെട്ടുതാലി പോലും കൈക്കലാക്കിയ ബാങ്കുകാരുടെ വലിയ കൊലച്ചതിയെന്ന് കര്‍ഷകര്‍


നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

കാസര്‍കോട്: (https://ift.tt/3dfhD9l) ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍ മതി. കടന്നുവരു...കടന്നുവരു... എന്ന് പ്രഖ്യാപനം നടത്തി കര്‍ഷകരുടെ കെട്ടുതാലി കൈക്കലാക്കി ഇപ്പോള്‍ വായ്പ്പ തീര്‍പ്പാക്കാന്‍ ചെല്ലുമ്പോള്‍ പിഴപ്പലിശ സഹിതം എട്ടായിരത്തോളം അടക്കണമെന്ന് ഭീഷണി. ഇതു കൊലച്ചതിയൈന്ന് കര്‍ഷകര്‍.

ബാങ്കിനെ വിശ്വസിച്ച് ചുരുങ്ങിയ നിരക്കില്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷിക വായ്പ്പ എടുത്തവരാണ് ഇപ്പോള്‍ ആപ്പിലായിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുശതമാനം പലിശക്കുള്ള സ്വര്‍ണ വായ്പ്പയുടെ തിരിച്ചടവ് കാലാവധി മാര്‍ച്ച് 31ഓടെ അവസാനിച്ചിരുന്നു. തിരിച്ചടക്കും മുമ്പേ മാര്‍ച്ചോടെ കോവിഡും വന്നു. ഉടന്‍ തിരിച്ചടക്കേണ്ടതില്ല, മോറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന ആശ്വാസ വചനം കര്‍ഷകരെ കുറച്ചൊന്നുമല്ല സമാധാനിപ്പിച്ചത്. മോറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്, മെയ് വരെ സമയമുണ്ട് എന്നായിരുന്നു പ്രഖ്യാപനം.

കൈയ്യില്‍ സ്വരൂപിച്ചു വെച്ച പണം തീര്‍ന്നു പോകും മുമ്പെ ബാങ്കിലടച്ചു കളയാമെന്നു വെച്ച് ഇറങ്ങിപ്പുറപ്പെട്ടവരാവട്ടെ സാമൂഹിക അകലത്തിന്റെ പേരില്‍ ബാങ്കിന്റെ പടിക്കല്‍പ്പോലുമെത്താനാകാതെ തിരികെ പോരുകയായിരുന്നു. അത്യാവശ്യകാര്യത്തിനല്ലാതെ ബാങ്കില്‍ ചെല്ലരുതെന്നുള്ള നോട്ടീസ് ഇപ്പോഴും ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചതു കാണാന്‍ കഴിയും.

ഇപ്പോള്‍ വായ്പ്പ തിരിച്ചടച്ച് പണ്ടം തിരിച്ചെടുക്കാനായി ചെന്ന കര്‍ഷകരോട് കൈയ്യില്‍ കരുതിയ  ലക്ഷത്തിനു നാലായിരത്തിനു പകരം ഇരട്ടിയിലധികം എട്ടായിരത്തോളം രൂപാ അടക്കാനാണ് കല്‍പ്പന. റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയത്തേക്കുറിച്ച് ഞങ്ങള്‍ക്ക് വലിയ നിശ്ചയമില്ലെന്നും, കാലാവധി കഴിഞ്ഞതിനാല്‍ ഓവര്‍ഡ്യൂ അടക്കം പകരം 7.85 ശതമാനം പലിശയും,  പിഴപ്പലിശയും അടച്ചാല്‍ മാത്രമെ പണ്ടം തിരികെ തരാനൊക്കുകയുള്ളുവെന്നാണ്  ബാങ്കിന്റെ തിട്ടൂരം.

മോറട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും സര്‍ക്കാര്‍ എന്നാണോ അടക്കുന്നത് അന്ന് അധികരിച്ചു വാങ്ങിയ പണം അപ്പോള്‍ വന്ന് തിരികെ വാങ്ങിക്കോളാനാണ് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ഇപ്പോള്‍ മുഴുവന്‍ സംഖ്യയും അടച്ചേ മതിയാകു എന്ന നിലപാടിനെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ - പൊതുപ്രവര്‍ത്തകരും മുന്നോട്ടു വരുന്നില്ല. നാലായിരം രൂപ അടക്കേണ്ടിടത്ത് ഇരട്ടിത്തുക അടപ്പിക്കുന്നുതും, ഇല്ലെങ്കില്‍ പണ്ടം ലേലത്തില്‍ പോകുമെന്നും, നിര്‍ബന്ധമാണേല്‍ ലേലം നടക്കുന്ന സമയത്ത് വന്ന് പണ്ടം എടുത്തുകൊള്ളാവുന്നതാണെന്നുമാണ് മാനേജര്‍മാരുടെ ഉപദേശം.

സ്വര്‍ണപ്പണയത്തിന്മേലുള്ള സബ്‌സിഡി ലോണ്‍ മാര്‍ച്ച് 31ഓടെ അവസാനിച്ചുവെന്നും അക്കാര്യം കേന്ദ്രം കാലേക്കൂട്ടി അറിയിച്ചതാണെന്നും മാനേജര്‍മാര്‍ പറയുന്നു. മോറട്ടോറിയം പ്രഖ്യാപിച്ചതു വഴിയുള്ള അധിക പലിശ സര്‍ക്കാര്‍ ബാങ്കിലടച്ചാല്‍ തിരികെ തരുന്ന കാര്യം പരിഗണിക്കാം. മെയ് 31നു ശേഷം മോറട്ടോറിയം വീണ്ടും മൂന്നു മാസത്തേക്കു കൂടി നീട്ടികിട്ടിയിട്ടുണ്ടെങ്കിലും ഒന്നുമറിയാത്ത മട്ടില്‍ ഇരുട്ടില്‍ തപ്പുകയാണ്  ബാങ്കുകള്‍.
Kasaragod, Kerala, News, Farmer, COVID-19, Bank, Banks against farmers



Keywords: Kasaragod, Kerala, News, Farmer, COVID-19, Bank, Banks against farmers
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?