അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ 24കാരനായ മലയാളി യുവാവ് റിയാദില്‍ മരിച്ചു


റിയാദ്: (https://ift.tt/35Ec1m5) അര്‍ബുദ ബാധിതനായി റിയാദിലെ ബദീഅയിലെ കിങ്ങ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 24കാരനായ മലയാളി യുവാവ് മരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി കണിച്ചാട്ട് അന്തുവിന്റെ മകന്‍ ബിലാല്‍ ആണ് മരിച്ചത്.

News, Gulf, Riyadh, Death, Youth, Cancer, hospital, Malayalees, Thiruvananthapuram, Malayali youth dies in Riyadh during fighting cancer

ബിലാലിനെ ചൊവ്വാഴ്ചയാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഒരു വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ യുവാവ് റിയാദില്‍ നിന്നും 300 കിലോമീറ്ററകലെ ശഖ്‌റയിലാണ് ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശഖ്‌റയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായപ്പോള്‍ അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ബദീഅയിലെ കിങ് സല്‍മാന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

റിയാദിലെ കേളി കലാസാംസ്‌കാരിക വേദിയുടെയും മറ്റ് സംഘടനകളുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ബിലാലിനെ റിയാദിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് എത്രയും വേഗം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിലാണ് മരണം.

കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെഎം പരീത്, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി അനില്‍കുമാര്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ഈ ആവശ്യത്തിനായി ഇടപെട്ടിരുന്നു.

Keywords: News, Gulf, Riyadh, Death, Youth, Cancer, hospital, Malayalees, Thiruvananthapuram, Malayali youth dies in Riyadh during fighting cancer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?