പാലത്തായി പീഡനത്തിന് പിന്നില്‍ പോക്‌സോ ജിഹാദിയെന്ന് ബിജെപി; പത്മരാജനെ സംരക്ഷിക്കാന്‍ നിയമവഴി തേടുന്നു

കണ്ണൂര്‍: (www.kvartha.com 17.04.2020) പാലത്തായി പീഡനക്കേസില്‍ നേരത്തെയെടുത്ത നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ബിജെപി സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ ബിജെപി നേതൃത്വം അതിശക്തമായി പ്രതിരോധിക്കുകയാണ് പാര്‍ട്ടി. പാലത്തായി പീഡന കേസില്‍ കേരള പൊലീസ് നടത്തിയ അന്വേഷണം ഏകപക്ഷീയമാണെന്നും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ നിരപരാധിയായ അധ്യാപകനെ പിടികൂടുകയാണ് ചെയ്തതെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി.

ചില മത തീവ്രവാദ സംഘടനകളുടെയും രാഷ്ടീയ പാര്‍ട്ടികളുടെയും സ്വാധീനത്താല്‍ പത്മരാജനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. കേസിലെ സത്യാവസ്ഥ അറിയാന്‍ സ്വതന്ത്ര ഏജന്‍സിയായ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതികരിച്ച പത്മരാജനെതിരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നു.

പീഡനം നടന്നുവെന്നു പറയുന്ന ജനുവരി 15ന് പത്മരാജന്‍ മാസ്റ്റര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. കാന്‍സര്‍ ബാധിതനായ ഭാര്യാപിതാവിനെയും കൂട്ടി കോഴിക്കോട് പോയിരിക്കുകയായിരുന്നു അദ്ദേഹം. മറ്റു രണ്ടു ദിവസങ്ങളിലും മൊഴി നല്‍കിയ കുട്ടി തീയ്യതി തെറ്റായാണ് പറഞ്ഞത്. മാത്രമല്ല സ്റ്റേജിന്റെ പുറകേയായി ഒരു ക്ലാസ് മുറിക്ക് മുഖാമുഖം തിരിഞ്ഞാണ് കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവിടെ നിന്നും പീഡനം നടക്കാന്‍ സാധ്യതയില്ലെന്ന് പത്മരാജനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Kannur, News, Kerala, Molestation, Politics, BJP, Girl, Minor girls, Local-News, Student, molesting case; BJP leader remanded

Keywords: Kannur, News, Kerala, Molestation, Politics, BJP, Girl, Minor girls, Local-News, Student, molesting case; BJP leader remanded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?