നവോദയ വിദ്യാലങ്ങളില്‍ നിന്നും പഠനത്തിന് പോയ നൂറ് വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി; പതിനാലു വയസ്സു മാത്രം പ്രായമുള്ള കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍

കൊച്ചി: (https://ift.tt/3cMhVE9) കേരളത്തിലെ വിവിധ നവോദയ വിദ്യാലങ്ങളില്‍ നിന്നും പഠനയാത്ര പോയ വിദ്യാര്‍ത്ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങി. ലോക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം നൂറ് വിദ്യാര്‍ത്ഥികളാണ് ഒരു മാസമായി ഹോസ്റ്റലില്‍ തന്നെ കഴിയുന്നത്. നവോദയയിലെ ഒന്‍പതാം ക്ളാസ്സ് പഠനത്തിന് മൈഗ്രേഷന്‍ രീതിയില്‍ തെരഞ്ഞെടുത്ത നൂറ് കുട്ടികളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.

സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. കഴിഞ്ഞ ജൂണിലാണ് പഠനത്തിന്റെ ഭാഗമായി ഇവരെ കൊണ്ടു പോയത്. മാര്‍ച്ച് പത്തൊന്‍പതിന് പരീക്ഷകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി. നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു തവണ ടിക്കറ്റ് റിസര്‍വ് ചെയ്‌തെങ്കിലും യാത്ര മുടങ്ങി.

News, Kerala, Kochi, Students, school, Government, Examination, Study, Lockdown kerala navodaya vidyalaya students stuck in other states

പതിനാലു വയസ്സു മാത്രം പ്രായമുള്ള കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണിപ്പോള്‍ കഴിയുന്നത്. സ്‌കൂള്‍ അധികൃതരെ ബന്ധപ്പെടുമ്പോള്‍ കുട്ടികള്‍ സുരക്ഷിതരാണെന്നും കൊവിഡ് കാലം കഴിഞ്ഞാലേ തിരിച്ചെത്തിക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് അധികൃതര്‍ പറയുന്നത്. കുട്ടികളും മാതാ പിതാക്കളും കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ളവരെ വിവരം അറിയിച്ചിട്ടും കുട്ടികളുടെ കാര്യത്തില്‍ നടപടികള്‍ ഒന്നുമുണ്ടാകുന്നില്ല.

Keywords: News, Kerala, Kochi, Students, school, Government, Examination, Study, Lockdown kerala navodaya vidyalaya students stuck in other states


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?