കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു; അതിവേഗം കുതിച്ചുയുര്‍ന്ന് രോഗബാധിതരുടെ എണ്ണവും മരണവും; ഇറ്റലിയെ മറികടന്ന് അമേരിക്കയില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 2000-ലേറെ മരണങ്ങള്‍; ഫ്രാന്‍സിലും ബ്രിട്ടനും ആയിരത്തോളം

ന്യൂയോര്‍ക്ക്: (www.kvartha.com 11.04.2020) കൊവിഡ്-19 ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗബാധിതര്‍ 16.97 ലക്ഷത്തിലേറെയുമായി. രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗം കുതിച്ചുയുരുന്ന കാഴ്ചയാണ് കാണുന്നത്. ഇറ്റലിയെ മറികടന്ന് അമേരിക്കയില്‍ ഓരോ ദിവസവും റെക്കോര്‍ഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുകെയിലും ഫ്രാന്‍സിലും ആശങ്കപ്പെടുത്തുന്ന തരത്തിലാണ് മരണനരിക്ക് കുതിച്ചുയരുന്നത്. അതേസമയം ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കും രോഗികളുടെ എണ്ണവും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്. യൂറോപ്പില്‍ മറ്റു രാജ്യങ്ങളിലും ഓരോ ദിവസവും മരണനിരക്ക് ഉയരുകയാണ്.

US marks record over 2,100 coronavirus deaths in one day: Johns Hopkins data, New York, News, Dead Body, Health, Health & Fitness, Record, Europe, Spain, Britain, World

അമേരിക്കയില്‍ കൊവിഡ് ഏറ്റവും ഭീകരമായ അവസ്ഥയിലേക്കെത്തുകയാണ്. ഒറ്റ ദിവസം 2000-ലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്ത്. ലോകത്ത് ആദ്യമായാണ് 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് 2000 ആളുകള്‍ മരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 18,725 ആയി. മരണസംഖ്യയില്‍ മുന്നിലുള്ള ഇറ്റലിയില്‍ 18,849 പേരാണ് മരിച്ചത്. അധികം വൈകാതെ ഇറ്റലിയെ മറികടക്കുന്ന അമേരിക്ക മരണസംഖ്യയിലും ലോകത്ത് ഒന്നാമതെത്തും.

രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ കുതിച്ചുയരുകയാണ്. ഒറ്റ ദിവസം 33,752 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതുടെ എണ്ണം 5,02318 ആയി. ലോകത്താകെയുള്ള രോഗബാധിതരില്‍ നാലിലൊന്നും അമേരിക്കയിലാണ്.

അമേരിക്ക കഴിഞ്ഞാല്‍ ബ്രിട്ടനിലും ഫ്രാന്‍സിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് ബാധയുടെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് കടക്കുന്ന ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 980 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 8958 ആയി. പുതുതായി 8681 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 73,758 ആയി. ഫ്രാന്‍സില്‍ ഏതാനും ദിവസം കൊണ്ടാണ് മരണസംഖ്യ കുതിച്ചുയര്‍ന്നത്. ഒറ്റ ദിവസം 987 പേരാണ് മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ആകെ മരണം 13,197 ആയി. പുതുതായി 7120 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 124869 ആയി.

മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ ജര്‍മനിയിലും മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 160 പേരാണ് ജര്‍മനിയില്‍ മരിച്ചത്. കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 2767 ആയി. രോഗബാധിതരുടെ എണ്ണം 1,22,171 ആണ്. തുടക്കം മുതല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജര്‍മനി മരണനിരക്ക് പിടിച്ചുനിര്‍ത്തിയത്.

ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രാജ്യത്ത് പരിശോധന വ്യാപകമാക്കിയതിനാലാണ് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നത്. എന്നാല്‍ നേരത്തെ രോഗം കണ്ടെത്താനായതോടെ മരണത്തില്‍ നിന്ന് കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായി. ജര്‍മനിയില്‍ ഇതുവരെ 53,913 പേരാണ് പൂര്‍ണമായും രോഗമുക്തരായത്. രോഗം സ്ഥിരീകരിച്ചവരില്‍ പകുതി പേര്‍ക്കും ഭേദമായി.

കൂട്ടമരണം ഭയപ്പെടുത്തിയ ആഴ്ചകള്‍ക്ക് ശേഷം ഇറ്റലിയിലും സ്‌പെയിനും മരണസംഖ്യ കുറയുകയാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. സ്‌പെയിനില്‍ കഴിഞ്ഞ 17 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 634 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 16,081 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചത് 5,051 പേര്‍ക്കാണ്. ആകെ രോഗികള്‍ 1,58,273. ഇറ്റലിയിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ മരണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 570 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 18,849 ആയി. 3,951 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,47,577 ആയി.

യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് കൂട്ടമരണം വിതയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇറ്റലിക്കും സ്‌പെയിനിനും യുകെയ്ക്കും പിന്നാലെ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സുമാണ് പുതിയ മരണകേന്ദ്രങ്ങളാകുന്നത്. ബെല്‍ജിയത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 496 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. റെക്കോര്‍ഡ് മരണനിരക്കാണിത്. ആകെ മരണസംഖ്യ 4232 ആയി. രോഗബാധിതരുടെ എണ്ണം 26,667. നെതര്‍ലന്‍ഡ്‌സില്‍ ഒറ്റ ദിവസം മരിച്ചത് 115 പേരാണ്. ആകെ മരണം 2511. നെതര്‍ലന്‍ഡ്‌സില്‍ ഏതാനും ദിവസമായി 100-ലേറെ പേരാണ് മരിക്കുന്നത്. 23,097 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ആഴ്ചകളായി ഇറാനില്‍ ഓരോ ദിവസവും നൂറിലേറെ പേരാണ് മരിക്കുന്നത്. കഴിഞ്ഞ ദിവസം 122 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,232 ആയി. രോഗബാധിതരുടെ എണ്ണം 68,192. ബ്രസീലിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 114 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1068 ആയി. 19789 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് രോഗികളുടെ എണ്ണവും മരണവും ഉയരുമ്പോഴും പ്രസിഡന്റ് ബോള്‍സനാരോ രോഗത്തെ നിസാരവത്കരിക്കുകയാണ്. ബ്രസീലില്‍ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.

വൈറസിനെ കീഴടക്കിയെന്ന് അവകാശപ്പെട്ടിരുന്ന ചൈനയില്‍ ആശങ്കയായി വീണ്ടും രോഗബാധിതര്‍ കൂടുന്നു. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ചൈനയെ ആശങ്കയിലാക്കുന്നത്. രാജ്യത്ത് രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച മൂന്ന് മരണമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 46 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വ്യാഴാഴ്ച 42 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്.

Keywords: US marks record over 2,100 coronavirus deaths in one day: Johns Hopkins data, New York, News, Dead Body, Health, Health & Fitness, Record, Europe, Spain, Britain, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?