ബഹ്‌റയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ എന്‍ ഐ എ അന്വേഷിക്കണം: ഹസ്സന്‍

കണ്ണൂർ: (www.kvartha.com 15.02.2020) ഗുരുതരമായ അഴിമതി ആരോപണങ്ങളും ദേശസുരക്ഷയെ ബാധിക്കുന്ന തോക്കും വെടിയുണ്ടകളുടെ മോഷണവും വരെയുള്ള ആരോപണങ്ങൾ നേരിടുന്ന ഡിജിപിയെ തത്‌സ്ഥാനത്തുനിന്ന് മാറ്റിനിർത്തി അന്വേഷണത്തിനു തയാറാവാത്തതു ബെഹ്റയെ ഭയപ്പെടുന്നതു കൊണ്ടാണെന്നു‌‌ മുൻ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ.

സഹനസമര പദയാത്രയുടെ കോളയാട് ബ്ലോക്കിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കോളയാട് ടൗണിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണം ഉയർന്നപ്പോൾ സ്വന്തം മന്ത്രിസഭയിലെ അംഗമായ ഇ പി ജയരാജനെ രാജിവയ്പിച്ചു മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയയാളാണു മുഖ്യമന്ത്രി.

 NIA should investigate allegations against Bahra: Hassan, Kannur, News, Politics, Allegation, NIA, Probe, KPCC, Inauguration, Cabinet, CBI, Kerala

സി എ ജി റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങൾ ഡിജിപിക്കെതിരേ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ നിയമസഭയുടെ അക്കൗണ്ട്സ് കമ്മിറ്റി അതു പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ ഒഴുക്കൻമട്ടിലുള്ള മറുപടി ഡിജിപിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് സിബിഐ അന്വേഷണവും എൻഐഎ അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ട സ്ഥിതിക്കു സർക്കാർ അതിനു തയാറാവേണ്ടതായിരുന്നുവെന്നു ഹസൻ അഭിപ്രായപ്പെട്ടു.

Keywords: NIA should investigate allegations against Bahra: Hassan, Kannur, News, Politics, Allegation, NIA, Probe, KPCC, Inauguration, Cabinet, CBI, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?