ശുഹൈബിന്റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നൽകിയ സംഭവം; ഡിസിസി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
കണ്ണൂർ: (www.kvartha.com 23.02.2020) ശുഹൈബിന്റെ കൊലയാളിയുടെ സഹോദരിക്ക് ജോലി നൽകിയ സംഭവം ഡിസിസി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ ജോലി കൊടുത്ത സംഭവത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും ആവശ്യപ്പെട്ടു.
ജോലിക്കുള്ള ശുപാർശയ്ക്കുള്ള കത്ത് നൽകിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയും നടപടിയെടുക്കണം. പാർട്ടിയെ കബളിപ്പിച്ചുകൊണ്ട് വഴിവിട്ട കാര്യങ്ങൾ ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും മാക്കുറ്റി ആവശ്യപ്പെട്ടു. സംഭവം പാർട്ടിക്കുള്ളിൽ വൻവിവാദമായതിനെ തുടർന്ന് കടുത്ത അച്ചടക്ക നടപടിയുമായി ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്തെത്തി.
യുവതിക്ക് ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് സതീശന് പാച്ചേനി അറിയിച്ചു.
ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി സി സി നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത വന്നത്.
സംഭവം പുറത്ത് വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞിരുന്നു. ഒപ്പം ആശുപത്രിയില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.
ശുഹൈബ് വധക്കേസിലെ നാലാം പ്രതിയും കാക്കയങ്ങാട് സ്വദേശിയുമായ സി പി എം പ്രവർത്തകന്റെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നഴ്സായി ജോലി നല്‍കിയത്. കെ പി സി സി ഭാരവാഹിയായ മമ്പറം ദിവാകരന് പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്. ഈ വിഷയത്തിൽ മമ്പറം ദിവാകരനോട് കെ പി സി സി വിശദീകരണം ചോദിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
ജോലിക്കുള്ള ശുപാർശയ്ക്കുള്ള കത്ത് നൽകിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയും നടപടിയെടുക്കണം. പാർട്ടിയെ കബളിപ്പിച്ചുകൊണ്ട് വഴിവിട്ട കാര്യങ്ങൾ ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും മാക്കുറ്റി ആവശ്യപ്പെട്ടു. സംഭവം പാർട്ടിക്കുള്ളിൽ വൻവിവാദമായതിനെ തുടർന്ന് കടുത്ത അച്ചടക്ക നടപടിയുമായി ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്തെത്തി.
യുവതിക്ക് ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് സതീശന് പാച്ചേനി അറിയിച്ചു.
ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി സി സി നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത വന്നത്.
സംഭവം പുറത്ത് വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞിരുന്നു. ഒപ്പം ആശുപത്രിയില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.
ശുഹൈബ് വധക്കേസിലെ നാലാം പ്രതിയും കാക്കയങ്ങാട് സ്വദേശിയുമായ സി പി എം പ്രവർത്തകന്റെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നഴ്സായി ജോലി നല്‍കിയത്. കെ പി സി സി ഭാരവാഹിയായ മമ്പറം ദിവാകരന് പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്. ഈ വിഷയത്തിൽ മമ്പറം ദിവാകരനോട് കെ പി സി സി വിശദീകരണം ചോദിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
Keywords: Rajmohan Unnithan about controversy of Shuhaib case, Kannur, News, Politics, Trending, Killed, Congress, Letter, DCC, KPCC, Family, Leaders, Kerala.
Powered by Info News For You

Comments
Post a Comment