വെട്ടുകിളി ശല്യത്താല്‍ വിവിധ രാജ്യങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍; പാകിസ്ഥാനിലും സോമാലിയയിലും അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്/മൊഗാദിഷു: (https://ift.tt/39dLInF) ഏഷ്യയിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളിശല്യം രൂക്ഷം.

വെട്ടുകിളികളുടെ ആക്രമണവും ശല്യവും സഹിക്കാനാകാതെ കര്‍ഷകരും ജനങ്ങളും വലഞ്ഞതോടെ പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ നാല് പ്രവിശ്യകളിലെ മന്ത്രിമാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഇമ്രാന്‍ഖാന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

സൊമാലിയയിലും കാര്‍ഷിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ രാജസ്ഥാന്‍, പഞ്ചാബ് അതിര്‍ത്തികളിലും വെട്ടുകിളിശല്യമുണ്ട്.

സിന്ധ്, പഞ്ചാബ് പ്രവിശ്യകളില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പ്രതിസന്ധി മറികടക്കാന്‍ 730 കോടി രൂപയുടെ ദേശീയ കര്‍മപദ്ധതി അംഗീകരിച്ചു.

News, World, Pakistan, Somaliya, Farmers, Prime Minister, Imran Khan, Punjab, Farmers in Various Countries are in Distress

ആദ്യമായി 2019 മാര്‍ച്ചിലാണ് വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. സിന്ധിലെ 900,000 ഹെക്ടറിലേക്ക് വ്യാപിച്ച ആക്രമണം പിന്നീട് ദക്ഷിണ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ദശലക്ഷക്കണക്കിന് രൂപ വിലവരുന്ന വിളകളും മരങ്ങളും നശിപ്പിച്ചിട്ടുണ്ട്.

സൊമാലിയയുടെ ദുര്‍ബലമായ ഭക്ഷ്യസുരക്ഷാ സാഹചര്യത്തിന് വെട്ടുകിളികള്‍ വലിയ ഭീക്ഷണിയാണെന്ന് കാര്‍ഷിക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കെനിയയില്‍ ശതകോടിക്കണക്കിന് വരുന്ന വെട്ടുകിളികളെ നേരിടാന്‍ ചെറുവിമാനങ്ങളില്‍ കീടനാശിനിപ്രയോഗം നടത്തി.

Keywords: News, World, Pakistan, Somaliya, Farmers, Prime Minister, Imran Khan, Punjab, Farmers in Various Countries are in Distress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?