ജെ എന്‍ യുവിലെ ആക്രമണം; 3പേരെ തിരിച്ചറിഞ്ഞു; പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല; വ്യാപക പ്രതിഷേധം
ന്യൂഡെല്‍ഹി: (www.kvartha.com 09.01.2020) ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡെല്‍ഹി പൊലീസ്.
ക്യാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ലഭിച്ചതെന്നും ഇതില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടുമില്ല. അക്രമികള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ക്യാമ്പസിനകത്ത് എത്തിയതെന്നും ആരെയൊക്കെയാണ് ആക്രമിക്കേണ്ടതെന്ന് ഇവര്‍ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയ പൊലീസ് എന്നാല്‍ ക്യാമ്പസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും അറിയിച്ചു.
ക്യാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ലഭിച്ചതെന്നും ഇതില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നതു സംബന്ധിച്ചോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആരെയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറായിട്ടുമില്ല. അക്രമികള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ക്യാമ്പസിനകത്ത് എത്തിയതെന്നും ആരെയൊക്കെയാണ് ആക്രമിക്കേണ്ടതെന്ന് ഇവര്‍ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയ പൊലീസ് എന്നാല്‍ ക്യാമ്പസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും അറിയിച്ചു.
എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എ ബി വി പി പ്രവര്‍ത്തകരാണെന്നും വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചതെന്നും ഇരുമ്പുദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നുവെന്നുമുള്ള വിമര്‍ശനം നിരവധി കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനിടെ, അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര വലത് സംഘടന ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi Police Received Vital Clues about Masked Attackers, May Crack JNU Case Soon: Govt Sources, New Delhi, News, Trending, JNU, attack, Police, National.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi Police Received Vital Clues about Masked Attackers, May Crack JNU Case Soon: Govt Sources, New Delhi, News, Trending, JNU, attack, Police, National.
Powered by Info News For You

Comments
Post a Comment