സ്വപ്‌നം ചിറകുവിരിക്കുന്നു; കാസര്‍കോടിന്റെ ആകാശയാത്ര മോഹങ്ങള്‍ക്ക് പച്ചക്കൊടി; പെരിയ ചെറുവിമാനത്താവളം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 13.12.2019) പെരിയ ചെറു വിമാനത്താവളം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഒരു റണ്‍വേയുള്ളതാണ് എയര്‍ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

പദ്ധതിയുടെ നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. ഉഡാന്‍ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്.

ഇക്കാര്യം മന്ത്രി ഇ ചന്ദ്രശേഖരനാണ് അറിയിച്ചത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ എയര്‍ സ്ട്രിപ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ പദ്ധതി വേഗത്തില്‍ നടപ്പാക്കാനാകും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.


Related News:  ബേക്കലിലെ ചെറു വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി
കാസര്‍കോട്ട് എയര്‍സ്ട്രിപ്പിന്റെ ചിറകുമുളക്കുന്നു; മഹീന്ദ്ര ഗ്രൂപ്പ് പെരിയയിലെ നിര്‍ദിഷ്ട ചെറുവിമാനത്താവള പ്രദേശം സന്ദര്‍ശിച്ചു, പൂര്‍ണ തൃപ്തിയെന്ന് പ്രതിനിധി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords:News, Kerala, kasaragod, Periya, Bekal, Airport, Minister, State, Government, Centre gives green signal to Bekal Airstrip
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?