ഹെലികോപ്ടറിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാര്‍ വിവാദവും; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കേരള പൊലീസിന് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി; ചെലവ് ഒന്നരക്കോടി; വ്യാപക വിമര്‍ശനം

തിരുവനന്തപുരം: (www.kvartha.com 03.12.2019) ഹെലികോപ്ടറിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ ബുള്ളറ്റ് പ്രൂഫ് കാര്‍ വിവാദവും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ കേരള പൊലീസിന് ഒന്നരക്കോടി ചെലവിട്ട് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടാവുന്നത്. പ്രമുഖരുടെ സുരക്ഷയുടെ പേരിലാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ജപ്പാന്‍ കമ്പനിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് കോടികള്‍ മുടക്കി ടെന്‍ഡറില്ലാതെ വാങ്ങുന്നത്.

കേരള പൊലീസിന് നിലവില്‍ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വിഐപി ഡ്യൂട്ടിക്കായി ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് ദിവസങ്ങള്‍ക്കുമുമ്ബ് മാവോവാദി ഭീഷണി ഉണ്ടായിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ അതി സുരക്ഷാസൗകര്യങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാറാണ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ വിഐപികള്‍ സന്ദര്‍ശനത്തിനെത്തിയാലോ മുഖ്യമന്ത്രിയെപോലുള്ള സുരക്ഷാഭീഷണിയുള്ളവരുടെ യാത്രക്കോ ഇത്തരം വാഹനങ്ങള്‍ ആവശ്യമാണെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ മാവോവാദി വേട്ടയുടെ പേരില്‍ കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Government, Police, Car, Bullet, Thiruvananthapuram, Helicopter, Kerala Police Buying Three more Bullet Proof Cars for VIP Duties


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?