ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കുവൈത്ത് സിറ്റി: (www.kvartha.com 05.12.2019) ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി(48)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 25 മുതല്‍ മോഹനെ കാണാനില്ലെന്ന പരാതിയുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മിനാ അബ്ദുല്ലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം.

 Malayali youth's dead body found burnt in Kuwait, Kuwait, News, Dead Body, Burnt to death, Missing, Complaint, Gulf, World

സമീപത്തു നിന്നു ലഭിച്ച പഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മൂന്നുവര്‍ഷമായി കുവൈത്തില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്തവിധം കരിഞ്ഞുപോയതിനാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയശേഷമാകും മൃതദേഹം വിട്ടുനല്‍കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനു നാട്ടില്‍ പരാതി നല്‍കി. പ്രീതയാണ് മോഹന്‍ റോയിയുടെ ഭാര്യ. മകള്‍: സെഞ്ചല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali youth's dead body found burnt in Kuwait, Kuwait, News, Dead Body, Burnt to death, Missing, Complaint, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?