സാമ്പത്തിക ബാധ്യത: പെയിന്റിംഗ് തൊഴിലാളിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: (https://ift.tt/2XvEMxz)  പെയിന്റിംഗ് തൊഴിലാളിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പണിയയിലെ ചെനിയപ്പ പൂജാരി - കമല ദമ്പതികളുടെ മകന്‍ വസന്ത പൂജാരിയെ(33)യെയാണ് തറവാട് വീടിന് സമീപം താമസിക്കുന്ന മറ്റൊരു വ്യക്തിയുടെ പറമ്പിലുള്ള ആള്‍താമസമില്ലാത്തതും അപകടാവസ്ഥയിലുമുള്ള വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു വസന്ത പൂജാരിയെന്നാണ് വിവരം. മുള്ളേരിയ നടുവന്തടിയിലെ വാടകമുറിയില്‍ താമസിക്കുന്ന വസന്ത പൂജാരി ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് പണിയയിലെ തറവാട് വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് താമസ സ്ഥലത്തുനിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാങ്കില്‍ നിന്ന് വായ്പയെടുത്തതിന്റെ പേരില്‍ വസന്തപൂജാരിക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നുവെന്നും ഇതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാകാമെന്നുമാണ് ബന്ധുക്കളുടെ നിഗമനം. ഭാര്യ; ആശാകുമാരി. മക്കള്‍: അന്‍വിത്, ആരാധ്യ. സഹോദരങ്ങള്‍: സുധാകര, ചന്ദ്രാവതി, വിശാലാക്ഷി, മഞ്ചുനാഥ, പ്രസാദ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, House, Hanged, Death, Deadbody, Financial crisis: Painting worker found dead hanged     < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?