അതിര്‍ത്തിയില്‍ വൈദ്യുതിമതിലും പാമ്പും ചീങ്കണ്ണിയും; കുടിയേറ്റക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വെടിവെക്കണം; ട്രംപിന്റെ ക്രൂരതയില്‍ കണ്ണുതള്ളി ലോകം

വാഷിംഗ്ടണ്‍: (www.kvartha.com 03.10.2019) അനധികൃത കുടിയേറ്റക്കാരെ തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയങ്ങള്‍ കേട്ട് വിറങ്ങലിച്ച് ലോകം. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വൈദ്യുതിമതിലും പാമ്പും ചീങ്കണ്ണിയുമുള്ള കിടങ്ങുകളും നിര്‍മ്മിക്കണമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ട്രംപ് നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്തുവിട്ടത്.

കുടിയേറ്റക്കാരെ തുരത്താന്‍ അതിര്‍ത്തിയില്‍ വൈദ്യുതി മതില്‍ സ്ഥാപിണം. ഇതില്‍ ശരീരം കീറിമുറിയുന്ന തരത്തിലുള്ള കൂര്‍ത്തവസ്തുക്കള്‍ പതിക്കണം. ദക്ഷിണാതിര്‍ത്തിയില്‍ കിടങ്ങുനിര്‍മ്മിച്ച് അതില്‍ വെള്ളംനിറച്ചു പാമ്പിനെയും ചീങ്കണ്ണികളെയും വളര്‍ത്തണം. കുടിയേറ്റക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ കാലിന് വെടിവെയ്ക്കണം. മെക്‌സിക്കോയുമായുള്ള 2000 മൈല്‍ അതിര്‍ത്തി ഒറ്റ ദിവസംകൊണ്ട് അടയ്ക്കണമെന്ന് ട്രംപ് വാശിപിടിച്ചതായും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ എട്ടിന് പുറത്തിറങ്ങുന്ന 'ബോര്‍ഡര്‍ വാര്‍സ്: ഇന്‍സൈഡ് ട്രംപ്‌സ് അസോള്‍ട്ട് ഓണ്‍ ഇമിഗ്രേഷന്‍' എന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് ന്യൂ യോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, America, Washington, News, Donald-Trump, New York Times, President Trump wanted border wall to have alligator-filled moat and troops to shoot illegal immigrants in the LEGS, claims new book


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?