കൊടുത്ത പരാതി ബൂമറാങ്ങ് പോലെ തിരിച്ചെത്തി; പിണക്കത്തെ തുടര്‍ന്ന് കാമുകനൊപ്പം പോയ 16കാരിയായ ഭാര്യയെ തിരിച്ചുകിട്ടാന്‍ പരാതി നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍; കാമുകനെയും മാതാവിനെയും പോലീസ് പിടികൂടി

കൊല്ലം: (www.kvartha.com 26.10.2019) കൊടുത്ത പരാതി ബൂമറാങ്ങ് പോലെ തിരിച്ചെത്തിയപ്പോള്‍ കാമുകനൊപ്പം പോയ ഭാര്യയെ തിരിച്ചുകിട്ടാന്‍ പരാതി നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ഇതോടൊപ്പം കാമുകനെയും പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് പിടികൂടി. ഭര്‍ത്താവിനോട് പിണങ്ങിയ 16കാരി കാമുകനൊപ്പം പോയ സംഭവത്തിലാണ് ട്വിസ്റ്റുണ്ടായിരിക്കുന്നത്. കൊല്ലത്താണ് സംഭവം.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് കാമുകനെ കൂടാതെ ഭര്‍ത്താവിനേയും മാതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പതിനെട്ടു വയസു പൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിനാണ് മാതാവിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തത്.


ഒരു മാസം മുമ്പാണ് തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിയും കോയിവിള സ്വദേശിയായ 30കാരനും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവുമായി പിണങ്ങി പെണ്‍കുട്ടി കുറച്ചു ദിവസം മുമ്പ് സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് മൈനാഗപ്പള്ളി സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Wife, Husband, Mother, Lover, Complaint Retaliates; FIR Registered Against Husband of 16 Year Girl


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?