പബ്ജി കളിക്കുന്നത് വിലക്കിയ പിതാവിനെ യുവാവ് തലയും കാലും വെട്ടിമുറിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയതിന് പിതാവ് ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ പ്രകോപിതനായി
ബംഗളുരു: (www.kvartha.com 10.09.2019) പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയതിന് ഫോണ്‍ പിടിച്ചുവാങ്ങിയ പിതാവിനെ യുവാവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവി കക്കാട്ടിയിലാണ് സംഭവം. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. സിദ്ധേശ്വര്‍ നഗറില്‍ താമസിക്കുന്ന റിട്ട. ഹെഡ് കോണ്‍സ്റ്റബ്ള്‍ ശങ്കര്‍ ദേവപ്പ കുമ്പാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രഘുവീര്‍ കുമ്പാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയിരിക്കുന്നതിന് ശങ്കര്‍ മകനെ ശാസിക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ വരെ മകന്‍ പബ്ജി കളിച്ചിരിക്കുന്നത് കണ്ട പിതാവ് ഫോണ്‍ പിടിച്ചുവാങ്ങി. ഇതില്‍ പ്രകോപിതനായ മകന്‍ പിതാവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയും കാലും വെട്ടിമുറിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bangalore, News, Father, Son, Killed, Murder, Belagavi: Mobile games addict son kills father who objected to it
പുലര്‍ച്ചെ വരെ പബ്ജി കളിയില്‍ മുഴുകിയിരിക്കുന്നതിന് ശങ്കര്‍ മകനെ ശാസിക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ വരെ മകന്‍ പബ്ജി കളിച്ചിരിക്കുന്നത് കണ്ട പിതാവ് ഫോണ്‍ പിടിച്ചുവാങ്ങി. ഇതില്‍ പ്രകോപിതനായ മകന്‍ പിതാവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയും കാലും വെട്ടിമുറിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Bangalore, News, Father, Son, Killed, Murder, Belagavi: Mobile games addict son kills father who objected to it
Powered by Info News For You

Comments
Post a Comment