ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ; കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു
വാഷിംഗ്ടണ്‍: (www.kvartha.com 27.09.2019) ഇന്ത്യയുടെ ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളും നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച കുറിപ്പില്‍ നാസ വ്യക്തമാക്കി.

ഒക്ടോബര്‍ 14ന് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. വിക്രം ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇതോടെ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഗവേഷകന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.
വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡിന് നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സെപ്റ്റംബര്‍ 17 ന് ആണ് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിച്ച് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ടാര്‍ഗെറ്റുചെയ്ത ലാന്‍ഡിംഗ് സൈറ്റില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിക്രം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ലാന്‍ഡിംഗ് ഏരിയ ചിത്രീകരിക്കുമ്പോള്‍ സന്ധ്യയായിരുന്നു, ഇതിനാല്‍ വലിയ നിഴലുകള്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മൂടി, വിക്രം ലാന്‍ഡര്‍ നിഴലില്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ എല്‍ആര്‍ഒ സൈറ്റിലൂടെ കടന്നുപോകുമ്പോള്‍ ലാന്‍ഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കുമ്പോള്‍ ലൈറ്റിംഗ് അനുകൂലമായിരിക്കുമെന്നും നാസ വക്താവ് പറഞ്ഞു.
ഒക്ടോബര്‍ 14 ന് എല്‍ആര്‍ഒ ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ പറക്കും, അപ്പോള്‍ ലൈറ്റിംഗ് അവസ്ഥ കൂടുതല്‍ അനുകൂലമാകുമെന്ന് ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ജോണ്‍ കെല്ലര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഞങ്ങളുടെ @LRO_NASA ദൗത്യം ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ലാന്‍ഡറായ വിക്രത്തിന്റെ ടാര്‍ഗെറ്റുചെയ്ത ലാന്‍ഡിംഗ് സൈറ്റിനെ ചിത്രീകരിച്ചു. ചിത്രങ്ങള്‍ സന്ധ്യാസമയത്ത് എടുത്തതിനാല്‍ ടീമിന് ലാന്‍ഡര്‍ കണ്ടെത്താനായില്ല. ഒക്ടോബറില്‍ അനുകൂലമായ ലൈറ്റിംഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കും,' എന്ന് നാസ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chandrayaan-2: Vikram lander had hard landing on Moon, says Nasa, shares pics of site,Washington, News, World, Technology, Business, Photo, ISRO, Researchers, Trending.
വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച കുറിപ്പില്‍ നാസ വ്യക്തമാക്കി.

ഒക്ടോബര്‍ 14ന് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. വിക്രം ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇതോടെ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ഗവേഷകന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.
വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡിന് നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സെപ്റ്റംബര്‍ 17 ന് ആണ് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിച്ച് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ടാര്‍ഗെറ്റുചെയ്ത ലാന്‍ഡിംഗ് സൈറ്റില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിക്രം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ലാന്‍ഡിംഗ് ഏരിയ ചിത്രീകരിക്കുമ്പോള്‍ സന്ധ്യയായിരുന്നു, ഇതിനാല്‍ വലിയ നിഴലുകള്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മൂടി, വിക്രം ലാന്‍ഡര്‍ നിഴലില്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ എല്‍ആര്‍ഒ സൈറ്റിലൂടെ കടന്നുപോകുമ്പോള്‍ ലാന്‍ഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കുമ്പോള്‍ ലൈറ്റിംഗ് അനുകൂലമായിരിക്കുമെന്നും നാസ വക്താവ് പറഞ്ഞു.
ഒക്ടോബര്‍ 14 ന് എല്‍ആര്‍ഒ ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ പറക്കും, അപ്പോള്‍ ലൈറ്റിംഗ് അവസ്ഥ കൂടുതല്‍ അനുകൂലമാകുമെന്ന് ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ജോണ്‍ കെല്ലര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
'ഞങ്ങളുടെ @LRO_NASA ദൗത്യം ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ലാന്‍ഡറായ വിക്രത്തിന്റെ ടാര്‍ഗെറ്റുചെയ്ത ലാന്‍ഡിംഗ് സൈറ്റിനെ ചിത്രീകരിച്ചു. ചിത്രങ്ങള്‍ സന്ധ്യാസമയത്ത് എടുത്തതിനാല്‍ ടീമിന് ലാന്‍ഡര്‍ കണ്ടെത്താനായില്ല. ഒക്ടോബറില്‍ അനുകൂലമായ ലൈറ്റിംഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കും,' എന്ന് നാസ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chandrayaan-2: Vikram lander had hard landing on Moon, says Nasa, shares pics of site,Washington, News, World, Technology, Business, Photo, ISRO, Researchers, Trending.
Powered by Info News For You
Comments
Post a Comment