മുംബൈ വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് യുവാവിന്റെ വിമാന പരിശോധന; സംഭവം വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ; വന്‍ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍

മുംബൈ: (www.kvartha.com 23.08.2019) മുംബൈ വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് യുവാവിന്റെ വിമാന പരിശോധന. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ റണ്‍വേ 27ലാണു സംഭവം. വിമാനം ടേക്ക് ഓഫിനു തയാറെടുക്കുന്നതിനിടെയാണ് അപകടകരമായ തരത്തില്‍ യുവാവിന്റെ പ്രവേശനം.

ഉടന്‍ തന്നെ പൈലറ്റ് എഞ്ചിന്‍ ഓഫ് ചെയ്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണു വിലയിരുത്തല്‍. വളരെ സമാധാനപരമായി യുവാവ് സ്‌പൈസ് ജെറ്റ് വിമാനത്തിന് അടുത്തേക്കു നടക്കുന്നതിന്റേയും അതില്‍ പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. യുവാവ് എഞ്ചിന്റെ അടുത്തുവരെയെത്തി പരിശോധിക്കുമ്പോള്‍ പിന്നാലെ മഞ്ഞ നിറത്തിലുള്ള ഒരു ജീപ്പ് എത്തുന്നതും വിഡിയോയില്‍ കാണാം.

Mumbai Man Climbs Airport Wall, Seen On Camera Inspecting Plane On Runway,.Mumbai, News, Social Network, Video, Airport, Youth, Arrested, National

മുംബൈ സിയോണ്‍ ഏരിയയില്‍നിന്നുള്ള യുവാവാണ് മതില്‍ ചാടി വിമാനത്താവളത്തിലെത്തിയത്. മാനസിക വിഭ്രാന്തിയുണ്ടെന്നു സംശയിക്കുന്ന ഇയാളെ സിഐഎസ്എഫ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai Man Climbs Airport Wall, Seen On Camera Inspecting Plane On Runway,.Mumbai, News, Social Network, Video, Airport, Youth, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?