കെട്ടിടം റെഡി, ഇനിയും വൈദ്യുതിയെത്തിയില്ല; ശാപമോക്ഷം കാത്ത് മുളിയാര്‍ സി എച്ച് സി

ബോവിക്കാനം: (www.kasargodvartha.com 03.07.2019) മുളിയാര്‍ സി എച്ച് സിയ്ക്കായി നബാര്‍ഡിന്റെ സഹായത്തോടെ കോടികള്‍ ചിലവിട്ട് നിര്‍മ്മിച്ച ബഹുനില കെട്ടിടം ഇനിയും പൂര്‍ത്തികരിച്ചില്ല. ഇത് ജനങ്ങളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായെത്തുന്ന സി എച്ച് സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പെടുത്തി ബഹുനില കെട്ടിട നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഒച്ചിഴയും വേഗത്തിലാണ് ഇതിന്റെ പണി പുരോഗമിക്കുന്നത്.

വൈദ്യുതീകരണ പ്രവര്‍ത്തനത്തിന് ടെന്‍ഡര്‍ നടപടികള്‍ കൈകൊള്ളാത്തതാണ് നിര്‍മാണ പ്രവര്‍ത്തി തടസപ്പെടാന്‍ കാരണം. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഇതിനായി യാതൊരു നീക്കവും നടക്കുന്നില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി രോഗികള്‍ക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുളിയാര്‍ പുഞ്ചിരി ക്ലബ് യോഗം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പ്രസിഡണ്ട് ബി സി കുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു. കെ ബി മുഹമ്മദ് കുഞ്ഞി, മസ്ഊദ് ബോവിക്കാനം, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി കെ ശാഫി, സിദ്ദീഖ് ബോവിക്കാനം, എ ബി
കുട്ടിയാനം, നാഫി ബോവിക്കാനം, കൃഷ്ണപ്രസാദ്, ആശിഫ് മുസ്ലിയാര്‍ നഗര്‍, മാധവന്‍ നമ്പ്യാര്‍, കബീര്‍ മുസ്ലിയാര്‍നഗര്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bovikanam, hospital, Muliyar CHC's new building work not completed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?