മക്കള്‍ക്ക് സീറ്റുറപ്പിക്കാന്‍ വാശിപിടിച്ചു, ദയനീയ തോല്‍വിക്ക് കാരണം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത്; മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:(www.kvartha.com 26/05/2019) മക്കള്‍ക്ക് സീറ്റുറപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ വാശിപിടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദയനീയ തോല്‍വിക്ക് കാരണം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന പ്രവര്‍ത്തകസമിതിയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

News, New Delhi, National, Congress, Election, Result, Rahul Gandhi,Election Results 2019 - Rahul Gandhi's Plain-Speak To Congress Leaders Who "Pushed" Sons

പി ചിദംബരം, അശോക് ഗെ്ഹ്‌ലോട്ട്, കമല്‍നാഥ് തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. നേതാക്കള്‍ പാര്‍ട്ടി താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു. മക്കള്‍ക്ക് സീറ്റ് നല്‍കിയത് പാര്‍ട്ടി താല്‍പര്യത്തിന് വിരുദ്ധമായാണ് - രാഹുല്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രാജിസന്നദ്ധത അറിയിച്ചുവെങ്കിലും പ്രവര്‍ത്തകസമിതി യോഗം തള്ളി. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ രാജിവെക്കേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Congress, Election, Result, Rahul Gandhi,Election Results 2019 - Rahul Gandhi's Plain-Speak To Congress Leaders Who "Pushed" Sons


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?