ബി ജെ പിയേയും കോണ്‍ഗ്രസിനേയും പിണക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍; മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചീറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിനും ക്ലീന്‍ ചീറ്റ് നല്‍കി
ഡെല്‍ഹി: (www.kvartha.com 03.05.2019) പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ബി ജെ പിയേയും കോണ്‍ഗ്രസിനേയും പിണക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചീറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ക്ലീന്‍ ചീറ്റ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കണമെന്ന കഴിഞ്ഞദിവസത്തെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരക്കിട്ട നടപടികളുമായി മുന്നോട്ടുപോകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതികളില്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കണമെന്ന കഴിഞ്ഞദിവസത്തെ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരക്കിട്ട നടപടികളുമായി മുന്നോട്ടുപോകുന്നത്.
ഇതിന്റെ ഭാഗമായാണ് ആണവായുധ പ്രസംഗത്തില്‍ മോഡിക്ക് മൂന്നാമത്തെ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശവും ചട്ടലംഘനമല്ലെന്ന് കണ്ടെത്തിയത്.
മോഡിയുടെ പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലാക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യുമെന്ന പ്രസ്താവനയിലും ആണവായുധങ്ങള്‍ ദീപാവലിയ്ക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ലെന്ന പ്രസ്താവനയിലുമാണ് ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത്.
അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍ ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോഡി നടപ്പാക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടും കമ്മിഷന്‍ നടപടിയെടുക്കുന്നില്ലെന്ന ഹര്‍ജിയിലാണ് പരാതികളില്‍ ഉടനെ തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്.
ഇരുവര്‍ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് പരാതികളില്‍ നടപടി ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് എംപിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ സുസ്മിതാ ദേവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയില്‍ രണ്ടു പരാതികളില്‍ തീരുമാനമെടുത്തെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു. മറ്റു പരാതികള്‍ തീര്‍പ്പാക്കാന്‍ ബുധനാഴ്ചവരെ സമയം അനുവദിക്കണമെന്ന കമ്മിഷന്റെ ആവശ്യം കോടതി തള്ളി.
അതിനിടെ സൈന്യം മുഴുവന്‍ ബിജെപിക്കും മോഡിക്കുമൊപ്പമാണെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് രംഗത്തെത്തി. ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന. സൈന്യത്തിന്റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിവാദങ്ങള്‍ക്കിടെയാണ് പുതിയ വാദം.
യുപിഎ ഭരണകാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ മുന്‍ കേണല്‍ കൂടിയായ റാത്തോഡ് തള്ളി. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നും ബിജെപിക്ക് വേണ്ടി ജനവിധി തേടുകയാണ് റാത്തോഡ്.
മോഡിയുടെ പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലാക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യുമെന്ന പ്രസ്താവനയിലും ആണവായുധങ്ങള്‍ ദീപാവലിയ്ക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ലെന്ന പ്രസ്താവനയിലുമാണ് ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത്.
അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍ ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോഡി നടപ്പാക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിരന്തരം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചിട്ടും കമ്മിഷന്‍ നടപടിയെടുക്കുന്നില്ലെന്ന ഹര്‍ജിയിലാണ് പരാതികളില്‍ ഉടനെ തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്.
ഇരുവര്‍ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് പരാതികളില്‍ നടപടി ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് എംപിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ സുസ്മിതാ ദേവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവയില്‍ രണ്ടു പരാതികളില്‍ തീരുമാനമെടുത്തെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു. മറ്റു പരാതികള്‍ തീര്‍പ്പാക്കാന്‍ ബുധനാഴ്ചവരെ സമയം അനുവദിക്കണമെന്ന കമ്മിഷന്റെ ആവശ്യം കോടതി തള്ളി.
അതിനിടെ സൈന്യം മുഴുവന്‍ ബിജെപിക്കും മോഡിക്കുമൊപ്പമാണെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് രംഗത്തെത്തി. ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന. സൈന്യത്തിന്റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിവാദങ്ങള്‍ക്കിടെയാണ് പുതിയ വാദം.
യുപിഎ ഭരണകാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ മുന്‍ കേണല്‍ കൂടിയായ റാത്തോഡ് തള്ളി. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നും ബിജെപിക്ക് വേണ്ടി ജനവിധി തേടുകയാണ് റാത്തോഡ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Third clean Chit for Prime Minister, first for Rahul Gandhi, New Delhi, News, Politics, Lok Sabha, Election, Election Commission, Supreme Court of India, BJP, Congress, Narendra Modi, Rahul Gandhi, Trending, National.
Keywords: Third clean Chit for Prime Minister, first for Rahul Gandhi, New Delhi, News, Politics, Lok Sabha, Election, Election Commission, Supreme Court of India, BJP, Congress, Narendra Modi, Rahul Gandhi, Trending, National.
Powered by Info News For You

Comments
Post a Comment