വിദ്യാര്‍ഥികള്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു; അധ്യാപിക അറസ്റ്റില്‍; സ്വന്തം നഗ്ന ചിത്രങ്ങള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ടെന്ന സന്ദേശവും

ന്യൂയോര്‍ക്ക്: (www.kvartha.com 02.05.2019) വിദ്യാര്‍ത്ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലാണ് വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നഗ്ന ചിത്രങ്ങള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിന് താല്പര്യമുണ്ടെന്ന സന്ദേശവും അയച്ചതിന് ഏലിസണ്‍ ബ്രിയല്‍ എന്ന അധ്യാപിക അറസ്റ്റിലായത്.

25 വയസ്സുകാരിയായ അധ്യാപിക മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പല തവണ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. 16 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിക്കുമാണ് ഇവര്‍ ചിത്രങ്ങള്‍ അയച്ചത്. അടി വസ്ത്രങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും ഇവര്‍ അയച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല.

ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ മാര്‍ക്കറ്റിംഗ് അധ്യാപികയായിരുന്നു ഇവര്‍. 2017 നവംബര്‍ മുതല്‍ 2018 നവംബര്‍ വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പോലീസ് ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി. 2500 ഡോളറിന്റെ ബോണ്ടില്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, New York, America, school, Molestation, Loudoun Co. teacher sent revealing photos to 3 students, solicited sex.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?