ഭൂട്ടാനിലെ ഡോക്ടര്‍ പ്രധാനമന്ത്രി; വാരാന്ത്യങ്ങളില്‍ സര്‍ജനായി സേവനം, ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഷെറിങ് ഡോക്ടറുടെ വെള്ളക്കോട്ട് പ്രധാനമന്ത്രിയുടെ കസേരയ്ക്കു പിന്നില്‍ തൂക്കും

തിമ്പു: (www.kvartha.com 10.05.2019) ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ് ഒരു ഡോക്ടറും കൂടിയാണ്. എല്ലാ വാരാന്ത്യങ്ങളിലും അദ്ദേഹം സര്‍ജനായി ആശുപത്രിയിലുണ്ടാവും. നാഷനല്‍ റഫറല്‍ ആശുപത്രിയില്‍ ശനിയാഴ്ചകളില്‍ സര്‍ജനാണ് ഷെറിങ്. പൗരന്‍മാരുടെ ആനന്ദം വളര്‍ച്ചയുടെ അളവുകോലായി പരിഗണിച്ചതിലൂടെ ലോകശ്രദ്ധ നേടിയ ഭൂട്ടാനില്‍ 2008 ലാണ് ജനാധിപത്യരീതിയില്‍ ആദ്യത്തെ തിരഞ്ഞെടുപ്പു നടന്നത്.

രാഷ്ട്രീയത്തിലിറങ്ങും മുന്‍പും ബംഗ്ലദേശ്, ഓസ്‌ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഡോക്ടറായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിലാണ് ഷെറിങ് (50) പ്രധാനമന്ത്രിയായത്. 'ചിലര്‍ ഗോള്‍ഫ് കളിക്കാന്‍ പോകും. അല്ലെങ്കില്‍ അമ്പെയ്ത്തിന്. എനിക്ക് ശസ്ത്രക്രിയ നടത്താനാണു താല്‍പര്യം' എന്ന് ഷെറിങ് പറയുന്നു. അദ്ദേഹം പറയുന്നത് പ്രധാനമന്ത്രി ജോലിയുടെ സമ്മര്‍ദം കുറയ്ക്കാന്‍ ശസ്ത്രക്രിയ തന്നെ സഹായിക്കുന്നുവെന്നാണ്.

 In Bhutan, The Prime Minister Is A Doctor Every Saturday, Bhutan, News, World, Prime Minister, Doctor

ഓഫീസില്‍ തിരിച്ചെത്തിയാല്‍ ഷെറിങ് ഡോക്ടറുടെ വെള്ളക്കോട്ട് പ്രധാനമന്ത്രിയുടെ കസേരയ്ക്കു പിന്നില്‍ തൂക്കും. വ്യാഴാഴ്ച രാവിലെ ഷെറിങ് ഡോക്ടര്‍മാര്‍ക്ക് ക്ലാസെടുക്കും. പൊതുജനാരോഗ്യത്തിന് ഊന്നല്‍ നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് ഇതൊന്ന് അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Bhutan, The Prime Minister Is A Doctor Every Saturday, Bhutan, News, World, Prime Minister, Doctor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?