അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇത്തവണയും നിലംതൊടില്ല' അനുമതി നിഷേധിച്ച് മമത


ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി ദേശീയ അധ്യകഷന്‍ അമിത്ഷാക്കെതിരെ വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കേ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ജാദവ് പൂരില്‍ അമിത്ഷായുടെ റോഡ് ഷോക്ക് അനുമതി നിഷേധിക്കുകയായിരുന്നു മമത.

ജാദവ് പൂരിലേക്ക് എത്തുന്നതിനും ഹെലികോപ്റ്റര്‍ താഴെയിറക്കുന്നതിനും അമിത്ഷാക്ക് അനുമതി കിട്ടിയില്ല. ബംഗാളില്‍ അമിത്ഷായുടെ മൂന്ന് റോഡ് ഷോയാണ് നിശ്ചയിച്ചിരുന്നത്. ജയ്നഗര്‍, ജാദവ്പൂര്‍, ബരാസത് എന്നിവിടങ്ങളിലായിരുന്നു റാലി. ഇതില്‍ ജാദവ്പൂരിലെ റോഡ്ഷോക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലും അമിത്ഷാക്ക് അനുമതി നിഷേധിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. മമത സര്‍ക്കാരിന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?