ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്; ചില യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത് കടകളിലും സ്വകാര്യ വാഹനങ്ങളിലും

ന്യൂഡല്‍ഹി: (www.kvartha.com 21.05.2019) ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്.

വോട്ടിങ് മെഷീനില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണമുന്നയിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കെയാണ് വോട്ടിങ് മെഷീനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

Questions Raised Over Movement Of EVMs In UP, Bihar After Videos Surface, New Delhi, News, Politics, Lok Sabha, Election, Trending, Election Commission, Congress, Video, Twitter, National

വോട്ടിങ്ങിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമെ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചതായുള്ള വാര്‍ത്തകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Questions Raised Over Movement Of EVMs In UP, Bihar After Videos Surface, New Delhi, News, Politics, Lok Sabha, Election, Trending, Election Commission, Congress, Video, Twitter, National

ചില യന്ത്രങ്ങള്‍ കടകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോയില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ചന്ദോലിയില്‍ നിന്നുള്ള വീഡിയോ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു കൂട്ടമാളുകള്‍ ഒരു കടയ്ക്കുള്ളിലേക്ക് വിവിപാറ്റും വോട്ടിംഗ് മെഷീനുകളും കയറ്റുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.

Questions Raised Over Movement Of EVMs In UP, Bihar After Videos Surface, New Delhi, News, Politics, Lok Sabha, Election, Trending, Election Commission, Congress, Video, Twitter, National

ചന്ദൗലി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എത്തിക്കുന്നതിന്റെയും വാഹനത്തില്‍നിന്നിറക്കി കെട്ടിടത്തിനുള്ളില്‍ സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വോട്ടെടുപ്പിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വോട്ടിങ് കേന്ദ്രത്തില്‍ മെഷീനുകള്‍ എത്തിക്കുന്നതിനെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യംചെയ്യുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ ചന്ദൗലിയിലെ ബൂത്തുകളില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിന് കൂടുതലായി കരുതിയിരുന്ന 35 വോട്ടിങ് മെഷീനുകള്‍ തിരികെ എത്തിക്കുന്നതാണ് വീഡിയോയിലുള്ളതെന്നും ഗതാഗത തടസം മൂലമാണ് ഇവ കേന്ദ്രത്തില്‍ എത്തിക്കാന്‍ വൈകിയതെന്നുമാണ് വീഡിയോ സംബന്ധിച്ച് അധികൃതരുടെ വിശദീകരണം.

ആംആദ്മി പ്രവര്‍ത്തകയാണ് മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ പഞ്ചാബില്‍ നിന്നുള്ളതാണെന്നും, രണ്ട് ഇ.വി.എമ്മും വിവിപാറ്റും സെക്യൂരിറ്റികളൊന്നുമില്ലാതെ കാറില്‍ കിടക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

ഇതിന് പുറമെ ബീഹാറിലും ഉത്തര്‍പ്രദേശിലും വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേയ്ക്കെത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞു.

ഒരു വാന്‍ നിറയെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിനരികിലേയ്ക്ക് എത്തിച്ചതായും തങ്ങള്‍ വാഹനം തടഞ്ഞതായും ബിഎസ്പി സ്ഥാനാര്‍ഥി അഫ്സല്‍ അന്‍സാരി ആരോപിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ സ്ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഉത്തര്‍പ്രദേശിലെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ബിഹാറിലും സമാനമായ സംഭവങ്ങള്‍ നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സരണ്‍ മണ്ഡലത്തില്‍ വോട്ടിങ് മെഷീനുകള്‍ വാഹനത്തില്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആര്‍ജെഡി പുറത്തുവിട്ടു. മഹാരാജ് ഗഞ്ച് മണ്ഡലത്തിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലേയ്ക്ക് വാഹനം നിറയെ വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചത് ആര്‍ജെഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബിഡിഒയുടെ നേതൃത്വത്തിലാണ് വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍നിന്നും സമാനമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അവയുടെ നിരീക്ഷണം തുടരണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ തിരിമറി നടക്കുന്നതായി മര്‍സാപുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലളിതേഷ് ത്രിപാഠിയും ആരോപിച്ചിരുന്നു.

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് രസീത് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി അടക്കമുള്ള 21 പ്രതിപക്ഷ കക്ഷി നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് കൂടിക്കാഴ്ച.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Questions Raised Over Movement Of EVMs In UP, Bihar After Videos Surface, New Delhi, News, Politics, Lok Sabha, Election, Trending, Election Commission, Congress, Video, Twitter, National.















Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?