ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: ഹാരിസ് ചൂരിയെ തിരിച്ചെടുക്കണമെന്ന് ഓംബുഡ്‌സ്മാന്‍, സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.05.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ഹാരിസ് ചൂരിയെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ കെസിഎ നടപടി ഓംബുഡ്‌സ്മാന്‍ സ്‌റ്റേ ചെയ്തു. അസോസിയേഷന്‍ അംഗമായി തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഇരുവിഭാഗങ്ങളും യോഗങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പാടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ സംഘടനാപരമായ ചര്‍ച്ചകള്‍ നടത്താന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

സുപ്രീംകോടതി വിധിപ്രകാരം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ച ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് വി രാംകുമാറാണ് ഹാരിസ് ചൂരിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി മരവിപ്പിച്ചത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 28നാണ് ഹാരിസ് ചൂരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി കെസിഎ ഉത്തരവിറങ്ങിയത്.

ഇതിനെതിരെ ഹാരിസ് ചൂരി നല്‍കിയ പരാതിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് നടപടി മരവിപ്പിച്ച് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് ഓംബുഡ്‌സ്മാന്റെ തുടര്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ ഹാരിസ് ചൂരിക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി തുടരാമെന്നും ഉത്തരവിലുണ്ട്.


Related News:

13.5 ലക്ഷം രൂപയുടെ ക്രമക്കേട്; കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി, പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കി, ക്രമക്കേട് നടന്നത് രഞ്ജി ക്രിക്കറ്റ് മാനേജറായിരുന്ന സമയത്ത്, അന്വേഷണത്തിന് ബിനീഷ് കോടിയേരി ഉള്‍പെടെ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു


Keywords: Kerala, Kasaragod, News, Sports, Cricket, District, suspension, Choori, Dist Cricket Association: Haris Choori's suspension canceled.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?