വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകളില്‍ വന്‍ ആനുകൂല്യവുമായി ലെനോവോ

കൊച്ചി: (www.kasargodvartha.com 15.04.2019) പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലെനോവോ, ബാക് ടു സ്‌കൂള്‍ വിത്ത് ലെനോവോ പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസത്തിനും വിനോദത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് ഇന്ന് അനിവാര്യമാണ്. പ്രൊജക്റ്റുകള്‍, അസൈന്‍മെന്റ്, മറ്റ് ജോലികള്‍ എന്നിവയ്‌ക്കെല്ലാം ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്നത് ലാപ്‌ടോപ്പിനെയാണ്.

സ്‌കൂളിലേയ്ക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുമ്പോള്‍ അനായാസവും ലളിതവുമായി ലാപ്‌ടോപ്പുകള്‍ കരസ്ഥമാക്കാനുള്ള അവസരങ്ങളാണ് ലെനോവോ ഒരുക്കിയിരിക്കുന്നത്. ബാക് ടു സ്‌കൂള്‍ വിത്ത് ലെനോവോ സ്‌കീം മെയ് 31 വരെ നീണ്ടു നില്ക്കും. ഓഫറുകള്‍ കണ്‍സ്യൂമര്‍ നോട്ട് ബുക്കുകള്‍ക്കും, ഡെസ്‌ക്ടോപ്പുകള്‍ക്കും മാത്രമായിരിക്കും. 8990 രൂപാ വിലയുള്ള മൂന്ന് വര്‍ഷ വാറന്റി 999 രൂപയ്ക്കും 13,990 രൂപാമൂല്യമുള്ള മൂന്ന് വര്‍ഷ വാറന്റിയും മൂന്ന് വര്‍ഷ എഡിപിയും 1990 രൂപയും ഒരു വര്‍ഷ പ്രീമിയം കെയര്‍ 599 രൂപയ്ക്കും ലഭിക്കും.

990 രൂപയാണ് ഇതിന്റെ വില. 4990 രൂപ വിലയുള്ള ഒരു വര്‍ഷ മകാ ഫീ ലൈവ് സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lenovo.com ഉത്പന്നങ്ങളുടെ വില കൂടുതല്‍ ആകര്‍ഷകമാക്കാന്‍, ബജാജ് ഫിന്‍സെര്‍വ്, കാപ്പിറ്റല്‍ ഫസ്റ്റ്, പൈന്‍ലാബ്‌സ് എന്നിവയുടെ ഫൈനാന്‍സിംഗ് സൗകര്യവും ഉണ്ടായിരിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kochi, Technology, Students, Education, Lenovo launches ‘Back to school’ offer for laptops
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?